പൊതുമേഖലയിലെ ജോലി ക്രമീകരണങ്ങൾ; ഒമാനിൽ പുതിയ സംവിധാനം മേയ്15 മുതൽ


ഒമാൻ: രാജ്യത്തെ പൊതുമേഖലയിലെ ജോലി ക്രമീകരണങ്ങളിൽ വന്നിട്ടുള്ള മാറ്റങ്ങൾ മേയ്15 മുതൽ നിലവിൽ വരും. തൊഴിൽ സമയം ഏഴുമണിക്കൂർ ആക്കി മാറ്റിയിട്ടുണ്ട്. രാവിലെ 7.30നും വൈകീട്ട് 4.30നും ഇടയിൽ ഏതു സമയത്തും ജോലി ചെയ്യാം എന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. സർക്കാർ-പൊതുമേഖലയിലെ ജോലി സംവിധാനം വളരെ സുഗമമാക്കുന്നതിന് വേണ്ടിയാണ് പുതിയ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഫ്ലക്‌സിബ്ള്‍ വര്‍ക്കിങ് സിസ്റ്റം എന്ന പേരിൽ ആണ് ഇത് നടപ്പാക്കുന്നത്. ഇതിന് വേണ്ടിയുള്ള നടപടികക്രമങ്ങളുമായി തൊഴിൽ മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. പുതിയ മാറ്റങ്ങൾ വരുന്നതോടെ തൊഴിലാളികൾ ഏഴ് മണിക്കൂർ ജോലി ചെയ്യേണ്ടി വരും. പ്രത്യേക സമയങ്ങൾ പറയാത്തത് കൊണ്ട് തൊഴിലാളികൾക്ക് വലിയ ബുദ്ധിമുട്ട് വരില്ല. സിവില്‍ സര്‍വിസ് നിയമവും അതിന്റെ ചട്ടങ്ങളും ബാധകമായ സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ പുതിയ തൊഴിൽ മാറ്റനിയമം മേയ് 15 മുതൽ പ്രാബല്യത്തിൽ വരും. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം നടപ്പാക്കിയിരിക്കുന്നത്. 'ഫ്ലക്‌സിബ്ള്‍ വര്‍ക്കിങ് സിസ്റ്റം' പേര് സൂചിപ്പിക്കുന്നത് പോലെ ഫ്ലക്‌സിബ്ള്‍ ആണ്. ജീവനക്കാർക്ക് തന്നെ ഓഫിസിലേക്ക് പോകുന്നതും വരുന്നതുമായ സമയങ്ങൾ തെരെഞ്ഞടുക്കാൻ സാധിക്കും. പ്രത്യേക സമയങ്ങൾ പരാമർശിക്കാത്തത് കൊണ്ട് ഇത് തൊഴിലാളികൾക്ക് ഒരുപാട് ഗുണം ചെയ്യും. റമദാനിൽ ഇത്തരത്തിൽ ജോലിസമയം ക്രമീകരിച്ചിരുന്നു. പലർക്കും ഇത് വലിയ രീതിയിൽ ഗുണം ചെയ്തു. റമദാൻ ശേഷം ഇത് പഴയ രീതിയിലേക്ക് നീങ്ങുകയായിരുന്നു. ഇതാണ് വീണ്ടും റമദാനിൽ എങ്ങനെയായിരുന്നു അതേ രീതിയിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നത്.

Previous Post Next Post