ജോലിയും ശമ്പളവുമില്ലാത്ത 3,806 തൊഴിലാളികൾ, ശമ്പളക്കുടിശിക 223 കോടി; ഇടപെട്ട് അബുദാബി ലേബർ കോടതി

 


ദുബായ്: ജോലിയും ശമ്പളവും ഇല്ലാത്ത കഴിഞ്ഞിരുന്ന 3,806 തൊഴിലാളികൾക്ക് സഹായവുമായി അബുദാബി ലേബർ കോടതി. 10.6 കോടി ദിർഹത്തിന്റെ (223.3 കോടി രൂപ) ശമ്പള കുടിശികയും ആനുകൂല്യവും ആണ് അബുദാബി ലേബർ കോടതി ഇടപ്പെട്ട് തൊഴിലാളികൾക്ക് വാങ്ങി നൽകിയത്. തൊഴിലാളികളിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ഇത്തരത്തിൽ ഒരു നടപടി അബുദാബി ലേബർ കോടതി സ്വീകരിച്ചത്. ഈ വർഷം ആദ്യ 3 മാസത്തിനിടെ ലഭിച്ച 1932 പരാതികൾ ആണ് പരിഹരിച്ചതെന്ന് അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ് അണ്ടർ സെക്രട്ടറി യൂസഫ് സഈദ് അൽ അബ്രി പറഞ്ഞതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തൊഴിൽ തർക്ക പരാതികൾ വളരെ പെട്ടെന്ന് തന്നെ തീർപ്പാക്കും. റെക്കോർഡ് സമയത്തിലാണ് തൊഴിൽ തർക്കങ്ങൾ കോടതി തീർപ്പാക്കിയത്. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയും അബുദാബി ജുഡീഷ്യൽ വകുപ്പ് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ആണ് ഇതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയത്. അതിന്റെ അടിസ്ഥാനത്തിൽ ആണ് പ്രശ്നങ്ങൾക്ക് പരിഹാരം ആയത്. തൊഴിൽതർക്ക പരിഹാരത്തിന് കുറ്റമറ്റ സംവിധാനമാണ് അബുദാബിയിൽ ഒരുക്കിയിരിക്കുന്നത്. ഒരിക്കലും കിട്ടില്ലെന്ന് കരുതിയ തുക തിരിച്ചുപിടിച്ച സന്തോഷത്തിലാണ് തൊഴിലാളികൾ. വലിയ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയ കോടതിക്കും തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർക്കും തൊഴിലാളികൾ നന്ദി പറഞ്ഞു. രണ്ട് വിഭാഗങ്ങളുടെ പ്രശ്നത്തിന് വലിയ പരിഹാരം കണ്ടെത്തുന്നതിനും അവരുടെ അവകാശം സംരക്ഷിക്കുമെന്നും, തൊഴിൽ സ്ഥലങ്ങളിൽ വലിയ സുരക്ഷ ഉറപ്പാക്കണം എന്നും കോടതി വ്യക്തമാക്കി. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത് വിഡിയോ കോൺഫറൻസിങ് സംവിധാനം വഴി വാദം കേൾക്കുന്നതിലൂടെ ഒരുപാട് കേസുകൾ നടക്കുന്നുണ്ട്. ഇത്തരത്തിൽ സ്മാർട് സംവിധാനം വഴി നടപടികൾ എളുപ്പമാക്കുന്ന വളരെ വലിയ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടക്കാൻ സാധിക്കും. ആധുനിക സംവിധാനമില്ലാത്ത കേന്ദ്രങ്ങളിൽ മൊബൈൽ കോടതി എത്തിയാണ് നടപടികൾ പൂർത്തിയാക്കി കൊണ്ടിരിക്കുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാ തൊഴിൽ പ്രശ്നങ്ങളും പരിഹാരിക്കുകയാണ് ലക്ഷ്യം വെക്കുന്നത്. പരാതി ലഭിച്ചാൽ ഇത് കമ്പനി അധികൃതരുമായി ചർച്ച നടത്തി മാത്രമേ കേസിൽ അന്തിമ വിധി പുറപ്പെടുവിക്കാൻ സാധിക്കുകയുള്ളു എന്നാണ് നൽകിയിരിക്കുന്ന നിർദേശം. ശമ്പള കുടിഷിക കേസ് തീർപ്പാക്കുന്നതുവരെ തൊഴിലാളികളെ താമസ സ്ഥലത്തുനിന്ന് ഇറക്കിവിടുന്നതും കേടതി തടഞ്ഞ് വെച്ചിട്ടുണ്ട്. അത് മാത്രമല്ല മറ്റു കമ്പനികളിലേക്ക് ജോലി മാറാനുള്ള സൗകര്യം ഒരുക്കിയത് തൊഴിലാളികൾക്ക് വലിയ ആശ്വസമായിരിക്കുകയാണ്. തൊഴിലാളികൾ രാജ്യം വിടന്നത് വരെ അവർക്ക് ആവശ്യമായ ക്ഷേമം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Previous Post Next Post