കൊച്ചി: മണ്ഡല മകരവിളക്ക് സമയത്ത് ദേവസ്വം ജീവനക്കാരെ ഡ്യൂട്ടിക്ക് ഇടുന്നതില്‍ കൃത്യമായ മാര്‍ഗരേഖ വേണമെന്ന് ഹൈക്കോടതി. ശബരിമല ഡ്യൂട്ടിയെടുക്കാന്‍ ജീവനക്കാര്‍ വിമുഖത കാട്ടുന്നുവെന്ന പരാതിക്കിടെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
ശബരിമല ക്ഷേത്രത്തിന്റെ വരുമാന൦ ആശ്രയിച്ച് മുന്നോട്ട് പോകുന്ന 1100 ക്ഷേത്രങ്ങളുണ്ട്. തങ്ങളുടെ നിലനില്‍പ്പിൻൻ്റെ കൂടി ഭാഗമായിട്ടും ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാര്‍ തയ്യാറാവുന്നില്ല. മണ്ഡലകാലത്തിന് രണ്ട് മാസ൦മുന്‍പേ ജീവനക്കാരുടെ വിശദാംശങ്ങള്‍ തയ്യാറാക്കാന്‍ കോടതി ദേവസ്വ൦ കമ്മീഷണര്‍ക്ക് നി൪ദ്ദേശ൦ നല്‍കണം. ഇതു പ്രകാരം ഹാജരായില്ലെങ്കില്‍ ജീവനക്കാ൪ക്കെതിരെ നടപടി എടുക്കണ൦ എന്നു൦ ഹൈക്കോടതി നിര്‍ദേശിച്ചു. ദേവസ്വ൦ ബോര്‍ഡിന്‍്റെ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി ദേവസ്വ൦ ബെഞ്ച് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്.