പത്തനംതിട്ട: സഹോദരൻ, അമ്മാവൻ,ബന്ധുക്കൾ പിന്നാലെ അമ്മയുടെ കാമുകനും പതിനാറുകാരിയെ പീഡിപ്പിച്ചു. കുടുംബ പശ്ചാത്തലം മുതലാക്കി പീഡിപ്പിച്ചവരെ ഒടുക്കം പെൺകുട്ടി നിയമത്തിന്റെ മുന്നിലേക്ക് അയച്ചു. പത്തനംതിട്ട ജില്ലയിലെ കോയിപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കേസിൽ നാലു പ്രതികള്‍ അറസ്റ്റിലായപ്പോൾ നാലാമനായ സഹോദരന് പ്രായപൂർത്തിയാകാത്ത കാരണത്താൽ ജുവനൈല്‍ ഹോമിലേക്ക് അയച്ചു. മൂന്ന് പേരെ റിമാന്‍ഡ് ചെയ്തു. ഇനി പിടിയിലാകാനുള്ള അഞ്ചാമന്‍ കുട്ടിയുടെ അമ്മയുടെ കാമുകനാണ്.കുട്ടിയുടെ ആദ്യമൊഴി പ്രകാരം പീഡിപ്പിച്ചതായി പറയുന്ന ബസ് കണ്ടക്ടര്‍ അയിരൂര്‍ ഇടത്രാമണ്‍ മഹേഷ് ഭവനത്തില്‍ ഉണ്ണി എന്ന് വിളിക്കുന്ന മഹേഷ് മോഹനന്‍ (32), ഇയാളുടെ സുഹൃത്ത് തടിയൂര്‍ കടയാര്‍ വെട്ടിത്തറ വീട്ടില്‍ ജിജോ എന്ന് വിളിക്കുന്ന ജിജോ ഈശോ എബ്രഹാം (26), കുട്ടിയുടെ അടുത്ത ബന്ധുവായ അയിരൂര്‍ കൊറ്റാത്തൂര്‍ മതാപ്പാറ മഴവഞ്ചേരി തയ്യില്‍ വീട്ടില്‍ റെജി ജേക്കബ് (49) എന്നിവരാണ് റിമാന്‍ഡിലായത്.കോയിപ്രത്തെ വീട്ടില്‍ നിന്നും പന്തളത്തുള്ള സുരക്ഷിത കേന്ദ്രത്തില്‍ കഴിഞ്ഞുവന്ന പെണ്‍കുട്ടിയുടെ മൊഴി ചൈല്‍ഡ് ലൈന്‍ ആവശ്യപ്രകാരം പോലീസ് എടുത്തപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. അച്ഛനുമായി വഴക്കിട്ട് അമ്മ ഇടയ്ക്കിടെ വീട്ടില്‍ നിന്നും മാറി നിൽക്കാറുണ്ട്. ഈ സമയം കാമുകനൊപ്പമാണ് മാതാവ് പോയിരുന്നത്. മൊഴിയെടുത്തപ്പോള്‍ കുട്ടി ആദ്യം പറഞ്ഞത് കണ്ടക്ടറുടെയും സുഹൃത്തിന്റെയും പീഡനത്തെക്കുറിച്ചായിരുന്നു. പിന്നീട് പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ വീട്ടിലെ കിടപ്പുമുറിയില്‍ വച്ച് പലതവണ പീഡിപ്പിച്ചതും ഒടുവില്‍ അടുത്ത ബന്ധുവിന്റെയും അമ്മയുടെ പരിചയക്കാരന്റെയും പീഡനവുമാണ് വനിതാപോലീസിനോട് വെളിപ്പെടുത്തിയത്.
കുട്ടി സ്ഥിരമായി യാത്ര ചെയ്യുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ ഫോണില്‍ വിളിക്കുക പതിവായിരുന്നു. കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ഇയാള്‍ ഈ മാസം തുടക്കത്തിലൊരു ദിവസം രണ്ടാം പ്രതിയായ സുഹൃത്തുമൊത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി. വീടിന് പിന്നിലെ റബര്‍ പുരയില്‍ വച്ച് ലൈംഗികമായി ഉപദ്രവിക്കുകയാണുണ്ടായത്. ഇരുവര്‍ക്കും വേണ്ടി അന്വേഷണം വ്യാപിപ്പിച്ച പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇരുവരേയും വീടുകളില്‍ നിന്നും പിടികൂടുകയായിരുന്നു. ഒന്നാം പ്രതിയായ കണ്ടക്ടര്‍ രണ്ടാം പ്രതിയായ സുഹൃത്തിന് പെണ്‍കുട്ടിയെ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചു, ഇവർ വീട്ടിലേക്ക് വരാൻ ഉപയോഗിച്ച ബൈക്ക് പോലീസ് പിടിച്ചെടുത്തു.