പത്തനംതിട്ടയിൽ പേര് 'യേശു', അറസ്റ്റിലായത് പീഡനക്കേസിൽ, വത്സനെ പോലീസ് പൊക്കിയത് ഇങ്ങനെ


പത്തനംതിട്ട: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയനാക്കിയ യുവാവിന്റെ വിളിപ്പേരാണ് യേശു. പീഡനക്കേസിലാണ് പന്തളം തെക്കേക്കര പറന്തൽ പൊങ്ങലടി മറ്റക്കാട്ടുമുരുപ്പെൽ കുറവഞ്ചിറ യേശുവെന്നു വിളിക്കുന്ന വത്സനെ(32) കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടി 2019 ൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന കാലം മുതൽ പലദിവസങ്ങളിലും, തുടർന്ന് ഈമാസം 13 ന് ഉച്ചയ്ക്കും ഇയാൾ   പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രതിയുടെ വീടിന് സമീപത്തെ ഗ്രൗണ്ടിന് അടുത്തായുള്ള ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി മുറിക്കുള്ളിലും ശുചിമുറിയിൽ വച്ചും ലഹരിവസ്തുക്കൾ നൽകിയശേഷമായിരുന്നു പീഡനം. ഇതുസംബന്ധിച്ച വിവരം ലഭിച്ചപ്പോൾ, കൊടുമൺ സ്റ്റേഷനിൽ നിന്നും വനിതാ പോലീസ് കുട്ടിയുടെ സ്കൂളിലെത്തി ക്ലാസ്സ്‌ ടീച്ചറിന്റെ സാന്നിധ്യത്തിൽ മൊഴിരേഖപ്പെടുത്തി. തുടർന്ന് പോലീസ്, കേസ് രജിസ്റ്റർ ചെയ്തശേഷം ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചു. അടൂർ ജെ എഫ് എം ഒന്ന് കോടതിയും കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തി. കുട്ടിയുടെ വൈദ്യപരിശോധന ഉൾപ്പെടെയുള്ള നിയമ നടപടികൾക്ക് ശേഷം പ്രതിയെപ്പറ്റി അന്വേഷിച്ചതിൽ പൊങ്ങലടിയിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

أحدث أقدم