ഒടുവിൽ ആ ദുഃഖവാർത്തയെത്തി, 'ടൈറ്റൻ' മറ്റൊരു ദുരന്തമായി; അഞ്ച് യാത്രക്കാരും മരിച്ചെന്ന് കമ്പനി



 
 തിരിച്ചുവരുമെന്ന പ്രതീക്ഷകൾ അവസാനിച്ചു, ഒടുവിൽ ലോകത്തെയാകെ ദുഃഖത്തിലാഴ്ത്തി ആ വാർത്തയെത്തി, അറ്റ്‍ലാൻറിക് ‌സമുദ്രത്തിൽ കാണാതായ അന്തർവാഹിനി 'ടൈറ്റൻ' തകർന്നെന്നും അഞ്ച് യാത്രക്കാരും മരിച്ചതായും ഓഷ്യൻ ഗേറ്റ് അറിയിച്ചു.

 ടൈറ്റാനിക്കിന് സമീപം പേടകത്തിന്റെ അവശി ഷ്ടങ്ങൾ കണ്ടെത്തി യെന്ന് റിപ്പോർട്ടുകളു ണ്ടായിരുന്നു. 

1912ൽ തകർന്ന ടൈറ്റാ നിക് കപ്പലിന്റെ അവശി ഷ്ടങ്ങൾ കാണാൻ അഞ്ച് യാത്രക്കാരു മായി അറ്റ്ലാന്റിക് സമുദ്രത്തി‍ലേക്കുപോയതാണ് ടൈറ്റൻ അന്തർവാഹിനി.

 ബ്രിട്ടീഷ് വ്യവയായി ഹമീഷ് ഹാർഡിങ്, പാകിസ്ഥാനിൽ നിന്നു ള്ള വ്യവസായി ഷഹസാ ദ് ദാവൂദ്, മകൻ സുലേ മാൻ ദാവൂദ്, ഓഷ്യൻ ഗേറ്റിന്റെ സിഇഒ സ്‌റ്റോക്‌റ്റോൺ റഷ്, ഫ്രഞ്ച് പൈലറ്റ് പോൾ ഹെൻ‍റി നാർജിയോ ലെറ്റ് എന്നിവരാണ് അന്തർവാഹിനിയിൽ ഉണ്ടായിരുന്നത്.

 കടലിന്റെ അടിത്തട്ടിൽ ടൈറ്റാനിക് കപ്പലിനു സമീപത്തുനിന്ന് പേടക ത്തിന്റേതെന്നു സംശയി ക്കുന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന വാർ ത്ത യാത്രക്കാർ മരി ച്ചെന്ന അഭ്യൂഹം പടർ ന്നിരുന്നു. യുഎസ് കോ സ്റ്റ്ഗാർഡ് ആണ് പേടക ത്തിന്റെ അവശിഷ്ട ങ്ങൾ കണ്ടെത്തിയത്.

 കടലിനടിയിലുണ്ടായ ശക്തമായ മർദത്തിൽ പേടകം ഉൾവലിഞ്ഞ് പൊട്ടിയതാണെന്ന നിഗ മനത്തിലാണ് അധികൃ തർ. മൃതദേഹങ്ങൾ കണ്ടെടുക്കാനാകുമോ എന്നത് പറയാൻ കഴിയില്ലെന്ന് കോസ്റ്റ്ഗാർഡ് റിയർ അഡ്മിറൽ അറിയിച്ചു.

ടൈറ്റാനിക്കിന്റെ അവ ശിഷ്ടങ്ങൾ ഏറ്റവും അടുത്തു കാണാമെന്ന തായിരുന്നു ഈ യാത്ര യുടെ പ്രധാന ആകർഷ ണം. കാനഡയിലെ ന്യൂഫൗണ്ട്ലാൻഡ് പ്രവിശ്യയിലുള്ള സെൻ്റ് ജോൺസ് തീരത്തുനി ന്ന് രണ്ട് മണിക്കൂർ സമയത്തിൽ അന്ത‍ർ വാഹിനി സഞ്ചാരിക ളെയും വഹിച്ച് കടലി ൻ്റെ അടിത്തട്ടിലെ ത്തും. ഒരു മണിക്കൂർ തകർന്ന ടൈറ്റാനിക്കി ന്റെ അവശിഷ്ടങ്ങളും പരിസരങ്ങളും വീക്ഷിച്ച ശേഷം മടക്കയാത്ര എന്നതായിരുന്നു ക്രമീകരണം. എന്നാൽ, യാത്ര പുറപ്പെട്ട അന്ത‍ർ വാഹിനിയിൽ നിന്നും ഒന്നര മണിക്കൂർ ദൂരം പിന്നിട്ടശേഷം യാതൊ രു സിഗ്നലും ലഭിച്ചില്ല. ലോകത്തിൽ തന്നെ സ്വകാര്യ ഉടമസ്ഥതയി ലുള്ള ഏക സമുദ്ര പേടകമാണ് ടൈറ്റൻ.

 ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് എന്ന മറൈൻ കമ്പനി യാണ് കടലിൻ്റെ അടിത്തട്ടിൽ തക‍ർന്നു കിടക്കുന്ന ടൈറ്റാനിക് കപ്പൽ കാണാനുള്ള യാത്ര സംഘടിപ്പിച്ചത്. യാത്രയ്ക്ക് രണ്ടര ലക്ഷം ഡോള‍ർ (ഏകദേശം രണ്ട് കോടി ഇന്ത്യൻ രൂപ) ആയിരുന്നു നിരക്ക്.
Previous Post Next Post