കേരള പൊലീസിന്റെ പണി മാപ്പ് അപേക്ഷിക്കലല്ല... നികുതിപ്പണത്തിൽ നിന്ന് ശമ്പളം നൽകുന്നത് മാപ്പെഴുതാനല്ല : കേന്ദ്ര മന്ത്രി വി. മുരളീധരൻ



 തിരുവനന്തപുരം: ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ കൊലപാതകത്തിൽ കേരള പൊലീസിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ.

 നികുതിപ്പണത്തിൽ നിന്ന് ശമ്പളം നൽകി സേനയെ സൃഷ്ടിച്ചത് ഫെയ്സ്ബുക്കിൽ മാപ്പെഴുതാനല്ല.

 പട്ടാപ്പകൽ നഗര മധ്യത്തിൽ ബലാത്സംഗ ക്കൊല സംഭവിക്കു ന്നത് ആരുടെ വീഴ്ചയെന്നതിൽ അന്വേഷണം വേണം. ഉത്തരവാദികൾക്കെതിരെ നടപടി വേണം. കുറ്റകൃത്യം നടന്ന ശേഷം പ്രതിയെ പിടിച്ചെന്ന് വീമ്പ് പറയുകയല്ല വേണ്ടതെന്നും ജനത്തിന് സുരക്ഷ ഒരുക്കാനാകണമെന്നും വി.മുരളീധരൻ പറഞ്ഞു.

‘‘മനുഷ്യ മനസ്സാക്ഷിയെ വിറങ്ങലിപ്പിക്കുന്ന ക്രൂരകൃത്യത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ആലുവയിലെ പെൺകുട്ടിയുടെ കൊലപാതകം മലയാളികളെ ലജ്ജിപ്പിക്കുകയാണ്. ഈ സംഭവം കഴിഞ്ഞ ശേഷം കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ മാപ്പ് അപേക്ഷിക്കു കയാണ്. കേരള പൊലീസിന്റെ പണി മാപ്പ് അപേക്ഷിക്കലല്ല. അതിനു വേണ്ടിയല്ല നികുതിപ്പണത്തിലൂടെ പൊലീസ് സേനയ്ക്ക് ശമ്പളം നൽകുന്നത്.

 ഇത്തരത്തിൽ വീഴ്ചയുണ്ടായതിന്റെ ഉത്തരവാദിത്തം ആർക്കാണെന്ന് കണ്ടെത്തേണ്ടതുണ്ട്. പകൽ സമയത്ത് നടന്ന കുറ്റകൃത്യം തടയാൻ എന്തുകൊണ്ട് പൊലീസിനു കഴിഞ്ഞില്ല. ആലുവ നഗരമധ്യത്തിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കുന്ന ഈ പ്രതിയെ കുറിച്ച് പൊലീസിന് എന്തുകൊണ്ട് നേരത്തേ അറിയാൻ സാധിച്ചില്ല’’– മുരളീധരൻ ചോദിച്ചു.


Previous Post Next Post