169 നഗരങ്ങളില്‍ പതിനായിരം ഇ ബസുകള്‍; 57,613 കോടിയുടെ പദ്ധതി; ഗതാഗത രംഗത്ത് വന്‍ മാറ്റത്തിന് കേന്ദ്രസര്‍ക്കാർ


 

 ന്യൂഡല്‍ഹി : പൊതുഗതാഗതം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ട് 'പിഎം ഇ- ബസ് സേവ' പദ്ധതിക്ക് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി.

 പതിനായിരം ബസുകളാണ് അനുവദിക്കുക. രാജ്യത്തെ 169 നഗരങ്ങളിലായിരിക്കും ആദ്യഘട്ടം പദ്ധതി നടപ്പാക്കുക.

57,613 കോടി രൂപ ചെലവു പ്രതീക്ഷി ക്കുന്ന പദ്ധതിക്ക്, 20,000 കോടി രൂപയുടെ സഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കും. ബാക്കി സംസ്ഥാന സര്‍ക്കാരുകള്‍, പദ്ധതിയില്‍ ചേരുന്ന സ്വകാര്യ പങ്കാളികള്‍ എന്നിവരാണ് വഹിക്കേണ്ടത്. 

കേന്ദ്ര ഭരണ പ്രദേശങ്ങ ള്‍, വടക്കു കിഴക്കന്‍ മേഖലകള്‍, മലയോര സംസ്ഥാനങ്ങള്‍ എന്നിവയുടെ തലസ്ഥാനങ്ങളില്‍ 90 ശതമാനം ചെലവും കേന്ദ്രസര്‍ക്കാര്‍ വഹിക്കും. മറ്റിടങ്ങളില്‍ 60:40 എന്ന അനുപാത ത്തിലാ യിരിക്കും. 

10 വര്‍ഷത്തേക്കു പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായമു ണ്ടാകുമെന്ന് മന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. 

നിലവില്‍ ഏകോപിത ബസ് സര്‍വീസ് ഇല്ലാത്ത നഗരങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. അഞ്ച് ലക്ഷത്തില്‍ കുറവു ജനസംഖ്യയുള്ള നഗരങ്ങളില്‍ 50 ബസുകള്‍ വീതവും 5 മുതല്‍ 20 ലക്ഷം വരെ ജനസംഖ്യയുള്ള നഗര ങ്ങളില്‍ 100 ബസ് വീതവും 20 മുതല്‍ 40 ലക്ഷം വരെ ജനസംഖ്യ യുള്ള നഗരങ്ങളില്‍ 150 ബസുകള്‍ വീതവുമാണ് നല്‍കുക. 

45,000 മുതല്‍ 55,000 വരെ നേരിട്ടുള്ള തൊഴിലവസരങ്ങള്‍ ഈ പദ്ധതി സൃഷ്ടിക്കു മെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. 

ഡിപ്പോ, അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജ വിതരണ സംവി ധാനം എന്നിവയ്ക്കു സര്‍ക്കാര്‍ പിന്തുണ നല്‍കും. രണ്ടാം ഘട്ടത്തില്‍ 181 നഗരങ്ങ ളില്‍ക്കൂടി പദ്ധതി വ്യാപിപ്പിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

Previous Post Next Post