​ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം; റോഡിലിറങ്ങി ക്ഷോഭിച്ച് ഗവർണർ

 


തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി പ്രകടനത്തിനിടെ നാടകീയ സംഭവങ്ങൾ. കരിങ്കൊടി പ്രതിഷേധം നടത്തിയ ശേഷം കാറിൽ നിന്നും പുറത്തിറങ്ങി മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചു.കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകരെ കാറിനുള്ളിൽ ഇരുന്ന് ഗവർണർ കൈകാട്ടി വിളിക്കുകയും പിന്നീട്, പുറത്തിറങ്ങി പ്രതിഷേധക്കാരുടെ അടുത്തേക്ക് ക്ഷോഭിച്ചുകൊണ്ട് അടുത്തേക്ക് ചെല്ലുകയും ചെയ്തു.പിന്നീട്, മാധ്യമങ്ങളോട് വിഷയത്തിൽ സംസാരിക്കുകയും ചെയ്തു. എസ്എഫ്ഐക്കാർ തന്നെ ഒന്നും ചെയ്തിട്ടില്ല അവർ റോഡിൽ നിൽക്കുന്നത് കണ്ട് ഞാൻ പുറത്തിറങ്ങി. എന്നെ ഭീഷണിപ്പെടുത്താൻ ശ്രമിക്കേണ്ട. എന്തിനാണ് എന്നെക്കണ്ട് അവർ ഓടിപ്പോകുന്നതെന്നും മുഖ്യമന്ത്രിയായ ഈ ആളുകളെ അയക്കുന്നതെന്നും ശാരീരികമായി ഉപദ്രവിക്കാൻ തന്നെയാണ് ലക്ഷ്യമിടുന്നതെന്നും ഗവർണർ ആരോപിച്ചു.പ്രതിഷേധക്കാർ വാഹനത്തിന്റെ ചില്ലിൽ വന്നിടിച്ചു. പ്രതിഷേധിക്കുന്നത് ക്രിമിനലുകളെന്ന് ഗവർണർ. ഉണ്ടായത് വൻ സുരക്ഷാ വീഴ്ചയെന്നും പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ കാറിനടുത്ത് പ്രതിഷേധക്കാർ എത്തുമോ എന്നും ഗവർണർ ചോദിച്ചു.


മതിയസുരക്ഷ ഉറപ്പുവരുത്താതിന് പോലീസിന് നേരെയും അദ്ദേഹം വിമർശിച്ചു. പ്രതിഷേധത്തെ പറ്റി പോലീസിന് നേരത്തെ അറിയാമായിരുന്നു. ഭീഷണിപ്പെടുത്താനാണ് ശ്രമമെങ്കിൽ വിലപ്പോവില്ലെന്നും ഗവർണർ. പ്രതിഷേധമുണ്ടാവുമ്പോൾ പോലീസുകാർ എല്ലാവരും കാറിനുള്ളിൽ ഇരിക്കുകയായിരുന്നുവെന്നും താൻ കാറിൽ നിന്നും ഇറങ്ങിയതോടെ പ്രതിഷേധക്കാരെ ജീപ്പിൽ കയറ്റി അവിടെ നിന്നും മാറ്റുകയായിരുന്നു ചെയ്തതെന്നും അദ്ദേഹം ചോദിച്ചു

തിരുവനന്തപുരത്ത് ഗുണ്ടാഭരണമെന്നും ഗവർണർ വിമർശനമുന്നയിച്ചു. വൃത്തികെട്ട ഗുണ്ടാകളി എന്നോട് വേണ്ട. ഭരണഘടനാ സംവിധാനം തകർന്നു. ഞാൻ ചെയ്യുന്ന ചില കാര്യങ്ങളോട് മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടാവാം. അതിന് കായികമായി തന്നെ അക്രമിക്കാനുള്ള ഗൂഢാലോചനയാണോ മുഖ്യമന്ത്രി നടത്തേണ്ടതെന്നും ഗവർണർ ചോദിച്ചു.യൂണിവേഴ്സിറ്റി കോളേജിനടത്തും പിന്നീട്, ജനറൽ ആശുപത്രി പരിസരത്തും രണ്ട് വട്ടം ഗവർണർക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെ വീണ്ടും പ്രതിഷേധം ഉയർന്നതോടെയാണ് ഗവർണർ പ്രതികരിച്ചത്.ഗവർണർക്കെതിരായ ആക്രമണത്തിൽ അപലപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തുവന്നു. ഗവർണർക്കെതിരായ ആക്രമണം മുഖ്യമന്ത്രിയുടെ അറിയാവോടെയെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി.. നടപ്പിലാക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Previous Post Next Post