കഴിഞ്ഞ ദിവസം കോട്ടയത്ത് സ്വകാര്യ ബസ് കണ്ടക്ടർക്ക് വിദ്യാര്‍ഥിനിയുടെ നേതൃത്വത്തില്‍ ക്രൂരമർദനം ഏറ്റിരുന്നു.യൂണിഫോമും കാർഡും ഇല്ലാതെ കൺസെഷൻ ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനാണ് മർദനമേറ്റത്.ഇതിന് പിന്നാലെയാണ് നടപടിയുമായി ബസുടമകൾ എത്തിയത്.
സംഘർഷം ഭയന്ന് ജീവനക്കാർ ജോലിക്കെത്തുന്നില്ലെന്നും ബസ് ഉടമകളുടെ സംഘടന വ്യക്തമാക്കുന്നു. ഇനിയും ഇത്തരം സംഘർഷങ്ങൾ തുടർന്നാൽ വിദ്യാർത്ഥികൾക്ക് നൽകുന്ന കൺസെഷൻ ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് കടക്കും. ഇക്കാര്യം ഉടൻ സർക്കാർ, മോട്ടോർ വാഹന വകുപ്പ് എന്നിവരെ അറിയിക്കുമെന്നും ബസ് ഓപ്പറേറ്റീവ് ഓർഗനൈസേഷൻ ഭാരവാഹികൾ പറഞ്ഞു.