കൊല്ലത്ത് പൂജാരിയെ മുളകുപൊടി വിതറി മർദിച്ചതായി പരാതി. അവധൂതാശ്രമത്തിൽ സ്വാമി രാമാനന്ദഭാരതിയെയാണ് ആക്രമിച്ചത്. കൊട്ടാരക്കര സദാനന്ദപുരത്താണ് സംഭവം. ഇന്നലെ രാത്രി 11 മണിയോടെ കണ്ണിൽ മുളകുപൊടി വിതറി ഒരാൾ മർദ്ദിച്ചതായി സ്വാമി പറയുന്നു
മഠാധിപതി ആകുന്നതുമായി ബന്ധപ്പെട്ട് ചിലരുമായി തർക്കമുണ്ടായിരുന്നു. ഈ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു. ആശ്രമത്തിൽ നിന്ന് മാറിപ്പോയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്വാമി രാമനന്ദഭാരതി പറഞ്ഞു
ആശ്രമം പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആക്രമണമെന്ന് സ്വാമി ആരോപിച്ചു.