സംസ്ഥാനത്ത് ജൂൺ 2ന് തന്നെ സ്‌കൂളുകൾ തുറക്കാനാണ് നിലവിലുള്ള തീരുമാനമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി



ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിന് ശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ച് ദിവസത്തിൽ മാറ്റം വേണോ എന്ന് തീരുമാനിക്കും.

പതിനാലായിരം സ്‌കൂൾ കെട്ടിടങ്ങളുണ്ടായിട്ടും ഈ കാറ്റിൽ ഒരു സ്‌കൂൾ കെട്ടിടത്തിന് പോലും തകരാറുണ്ടായിട്ടില്ല. അടിസ്ഥാന വികസന സൗകര്യത്തിന് വേണ്ടി കഴിഞ്ഞ നാളുകളിൽ ചെലവഴിച്ച 5000 കോടി രൂപ ഫലം കണ്ടു. ഇപ്പോൾ സ്‌കൂളുകളിൽ ഷെഡുകൾ ഇല്ലെന്നും മന്ത്രി പറഞ്ഞു

ഹൈസ്‌കൂൾ സമയക്രമ വിവാദത്തോടും മന്ത്രി പ്രതികരിച്ചു. ചില അധ്യാപക സംഘടനകൾ തന്നെയാണ് ബുദ്ധിമുട്ടുണ്ടാക്കിയത്. ആദ്യം 110 ദിവസവും 120 ദിവസവും തീരുമാനിച്ചിരുന്നു. അത് കൂടിപ്പോയെന്ന് പറഞ്ഞ് കേസ് കൊടുത്തത് അധ്യാപക സംഘടനകളാണ്. പിന്നാലെ കോടതി നിർദേശപ്രകാരം കമ്മീഷനെ നിയോഗിച്ചു. കമ്മീഷൻ നൽകിയ റിപ്പോർട്ടാണ് ഇന്നലെ അംഗീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

Previous Post Next Post