പത്തനംതിട്ട അടൂരിൽ മഴയിലും കാറ്റിലും വീടിനു മുകളിലേക്ക് മരം വീണു. അടൂർ തട്ട മങ്കുഴി പ്രീതാ ഭവനിൽ ശശികുമാറിന്റെ വീടിനു മുകളിലേക്കാണ് മരം വീണത്.. ഇന്ന് ഉച്ചയോടെ വീശിയ കനത്ത കാറ്റിൽ വീടിനു സമീപത്തു നിന്ന മരം പിഴുത് വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. ആളപായം ഒന്നുമില്ല. വീടിന് നാശനഷ്ടം സംഭവിച്ചു. ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി.
വർക്കല പാപനാശം തീരത്ത് ശക്തമായ മഴയും കാറ്റും. തിരമാലകൾ ശക്തമായതോടെ വിനോദസഞ്ചാരികളെ പോലീസ് തീരത്തു നിന്നും മാറ്റി. ഹെലി പാഡിൽ പാർക്ക് ചെയ്തിരുന്ന ടാക്സി കാറിനു മുകളിലേക്ക് മരം വീണു. പോലീസ് എയ്ഡ് പോസ്റ്റിനു സമീപത്തായി പാർക്ക് ചെയ്തിരുന്ന കാറിനു മുകളിലാണ് മരം വീണത്. കാറിനുള്ളിൽ ഡ്രൈവർ ഉണ്ടായിരുന്നു ഇയാളെ പരിക്കുകൾ കൂടാതെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. കാർ ഭാഗികമായി തകർന്നു.
നെടുമങ്ങാട് കനത്ത കാറ്റിൽ മരം വീണ് വീട് തകർന്നു. നെടുമങ്ങാട് ആനാട് പഞ്ചായത്തിലെ വേട്ടമ്പള്ളി സ്വദേശി ജയകുമാരിയുടെ വീടിന് മുകളിലാണ് മരം വീണത്. രാവിലെ 10.30 ഓടെയാണ് സംഭവം. ആഞ്ഞിലി മരം റൂഫിലേക്ക് ആണ് മറിഞ്ഞ് വീണത്. തുടർന്ന് റൂഫ് തകർന്ന് വീടിന് പല ഭാഗത്തായി വിള്ളലുകൾ സംഭവിച്ചു. ജയകുമാരിയും ഭർത്താവ് മുരളിധരൻനായരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പോയിരുന്നപ്പോഴായിരുന്നു സംഭവം. കാസര്‍കോട് മധുവാഹിനി പുഴയില്‍ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കില്‍പെട്ട് മരിച്ചു. മല്ലം ക്ഷേത്രത്തിനു സമീപത്തെ ഗോപിക (75) യാണ് മരിച്ചത്. വീടിന് 20 മീറ്റര്‍ മാത്രം അകലത്തിലുള്ള പുഴയില്‍ തുണി അലക്കാന്‍ പോയതായിരുന്നു വീട്ടമ്മ. ആലപ്പുഴ എടത്വയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളില്‍ മരം വീണ് നിരണം തോട്ടടി സ്വദേശി ഗീവര്‍ഗീസിന് (58) പരിക്കേറ്റു. ചൂട്ടുമാലില്‍ സിഎസ്‌ഐ പള്ളിക്ക് സമീപമാണ് അപകടം. ശക്തമായ കാറ്റില്‍ പുളിമരം മരം കടപുഴകി വീഴുകയായിരുന്നു. എറണാകുളം കുമ്പളത്ത് വേമ്പനാട്ട് കായലില്‍ മീന്‍പിടുത്തത്തിനിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. പറവൂര്‍ കെടാമംഗലം രാധാകൃഷ്ണന്‍ (62 നെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന സുരേഷ് നീന്തി രക്ഷപ്പെട്ടു. ഇടുക്കി ചേലച്ചുവടില്‍ വാഹനങ്ങള്‍ക്കു മുകളില്‍ മരം വീണ് ഒരാള്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരം കാട്ടാക്കടയില്‍ നക്രാഞ്ചിറയില്‍ കെഎസ്ആര്‍ടിസി ബസിനുമുകളില്‍ മരം വീണ് 10പേര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരം ഇരിഞ്ചയത്ത് മരം വീണ് വെമ്പായം-നെടുമങ്ങാട് പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. പിറവം വെണ്ണിക്കുളത്ത് മൂന്നു മരങ്ങള്‍ റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. കൊച്ചി കടവന്ത്രയില്‍ കാറിനു മുകളില്‍ മരം വീണു. പത്തനംതിട്ട കലക്ട്രേറ്റിലെ പൊതുമരാമത്ത് ഓഫിസിനു മുകളില്‍ മരം വീണു കെട്ടിടം തകര്‍ന്നു. പത്തനംതിട്ട മൈലപ്രയില്‍ മാരുതി ഓമ്നി വാനിന് മുകളിലേക്ക് കൂറ്റന്‍ തേക്കുമരം വീണു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.റാന്നി ബൈപ്പാസിലേക്ക അല്‍ബീസിയ മരങ്ങള്‍ തലങ്ങും വിലങ്ങും വീണു. പത്തനംതിട്ട ജില്ലയില്‍ വ്യാപകനാശനഷ്ടമാണ് ഉണ്ടായത്. എറണാകുളം കുന്നത്തുനാട്ടില്‍ തിരുവാണിയൂര്‍ പഞ്ചായത്തില്‍ വൈകിട്ട് വീശിയടിച്ച ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു. പള്ളിക്കര മനക്കടവ് റോഡില്‍ വലിയ വാഗമരം കടപുഴകി വീണ് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. മൂവാറ്റുപുഴ എറണാകുളം മെയിന്‍ റോഡിലാണ് മരം കുറുകെ കടപുഴകി വീണത്. തിരുവനന്തപുരം മുരുക്കുംപുഴയിലും കഴക്കൂട്ടത്തും റെയില്‍വേ ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നു. നാലു ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതമാണ് തുറന്നിട്ടുള്ളത്. അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 84.750 മീറ്റര്‍ ആണ്. നിലവിലെ ജലനിരപ്പ് 83.420 മീറ്ററാണ്. കോഴിക്കോട് പെരുമണ്ണയില്‍ പാറക്കോട്ട് താഴത്ത് കനത്ത മഴയില്‍ വീട് തകര്‍ന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഒടിമാറിയതിനാല്‍, വലിയ അപകം ഒഴിവായി. കൊയിലാണ്ടിയില്‍ മരം വീണ് രണ്ട് വീടുകള്‍ക്ക കേടുപറ്റി. കഴിഞ്ഞ വര്‍ഷക്കാലത്ത് ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് മലവെള്ളം കുതിച്ചെത്തിയത് പരിഭ്രന്തിയുണ്ടാക്കി. കുഞ്ഞോത്തിനും വിലങ്ങാടിനും ഇടയിലെ മലയില്‍ കനത്ത മഴ പെയ്തതായിരുന്നു കാരണം. കോരപ്പുഴ, പൂനൂര്‍ പുഴ എന്നിവ പലയിടങ്ങളിലായി കര കവിഞ്ഞൊഴുകുന്നുണ്ട്. തീരദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കക്കയം ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു.