പരിസരവാസികള്‍ ചേര്‍ന്ന് തീ അണക്കാന്‍ പരിശ്രമിച്ചെങ്കിലും ആളിക്കത്തുകയായിരുന്നു. ഗോഡൗണിനോട് ചേര്‍ന്ന് ഇവിടുത്തെ തൊഴിലാളികളായ ബിഹാറിൽ നിന്നുള്ള കുടുംബവും താമസിച്ചിരുന്നു. ബക്രീദ് ലീവ് പ്രമാണിച്ച് ഇവര്‍ നാട്ടിലേക്ക് പോയതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തില്‍ നിന്ന് മൂന്ന് യൂണിറ്റുകള്‍ നാല് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തീപിടിത്തമുണ്ടായ ഭാഗത്തെ ഷെഡിനോട് ചേര്‍ന്ന് തന്നെ മൂന്ന് വീടുകള്‍ ഉണ്ടായിരുന്നു. ഈ വീട്ടുകാരെ ആദ്യം മാറ്റിയ ശേഷം വീടുകളോട് ചേര്‍ന്ന ഭാഗത്തെ തീ ആദ്യം നിയന്ത്രണ വിധേയമാക്കിയാണ് മറ്റ് ഭാഗങ്ങളിലെ തീ അണച്ചത്. 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. തീപിടിത്തം ഉണ്ടായതിന്‍റെ കാരണം വ്യക്തമല്ല.