ചരക്കു കപ്പലിലെ തീപിടുത്തത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്..കോഴിക്കോട് തീരത്ത് നിന്നും 144 കിമി വടക്ക് പടിഞ്ഞാറ് ഉൾക്കടലിൽ ആണ് അപകടം സംഭവിച്ചിരിക്കുന്നത്.



കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിന് ആണ് തീപിടിച്ചിരിക്കുന്നത്. കോഴിക്കോട് തീരത്ത് നിന്നും 144 കിമി വടക്ക് പടിഞ്ഞാറ് ഉൾക്കടലിൽ ആണ് അപകടം സംഭവിച്ചിരിക്കുന്നത്. ബേപ്പൂരിൽനിന്ന് 78 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം. സിംഗപ്പൂരിൽ റജിസ്റ്റർ ചെയ്തതാണ് കപ്പൽ. 22 കണ്ടെയ്നർ കടലിൽ വീണു. പല പൊട്ടിത്തെറികളും, തീപിടുത്തവും ഉണ്ടായിട്ടുണ്ട്.

സിംഗപ്പൂരിൽ നിന്നുള്ള കപ്പലിൽ 40 ജീവനക്കാർ ഉണ്ടായിരുന്നതാണ് പ്രാഥമിക വിവരം. ഇതിൽ 18 പേർ കടലിൽ ചാടി. ചില ജീവനക്കാർക്ക് പൊള്ളലേറ്റു. 22 പേര് കപ്പലിൽ തന്നെ തുടരുന്നുണ്ടെന്നാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല. ഡോണിയർ വിമാനവും നീരീക്ഷണം നടത്തുന്നുണ്ട്. കോസ്റ്റ് ഗാർഡ്, നേവി എന്നിവർ കപ്പലിലേക്ക് തിരിച്ചിട്ടുണ്ട്.

കേരളത്തിലെ തൊഴിലാളികളെ കേരളത്തിൽ എത്തിച്ചാൽ ചികിത്സ നൽകുവാൻ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുവാൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് നിർദ്ദേശിച്ചിട്ടുണ്ട്.
Previous Post Next Post