തിടുക്കത്തില്‍ ബൈക്കെടുത്ത് പോകാന്‍ ശ്രമിച്ച സുധാന്‍ഷുവിനെ കണ്ട് സംശയം തോന്നിയ പൊലീസ് ഇയാളെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. ഫുഡ് ഡെലിവറി സര്‍വീസില്‍ ജോലിക്കാരനായി അഭിനയിച്ചുകൊണ്ട് ആയുധം കടത്തുകയാണ് ഇയാള്‍ ചെയ്തിരുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്. ആര്‍ക്കാണ് ആയുധങ്ങള്‍ വില്‍ക്കുന്നതെന്നും ആരാണ് ഇത് വിതരണം ചെയ്യുന്നതെന്നുമുള്‍പ്പടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.