പങ്ങട: കൂരോപ്പട പഞ്ചായത്തിലെ 15-ാം വാർഡിൽ ആനിവയൽ കവലയ്ക്ക് സമീപമുള്ള സാമൂഹ്യ ശിശു ക്ഷേമ വകുപ്പിൻ്റെ കീഴിലുള്ള അംഗനവാടി കെട്ടിടം കൂരോപ്പട ഗ്രാമപഞ്ചായത്ത് അധിക്യതരും വാർഡിലെ ജനപ്രതിനിധികളും ഇടപെട്ട് സ്‌മാർട്ട് അംഗനവാടി ആക്കും എന്നു പറഞ്ഞ് പൊളിച്ചു നീക്കിയിട്ട് ഏഴര വർഷത്തോളം കഴിഞ്ഞു. പങ്ങടയിലെ കുടുംബങ്ങൾക്ക് ശിശുക്ഷേമ വകുപ്പിൻ്റെയും, ആരോഗ്യ വകുപ്പിൻ്റെയും, കൃഷി വകുപ്പിന്റെയും കീഴിലുള്ള പല പദ്ധതികളും എത്തിക്കാനായി ഉപയോഗിച്ചിരുന്ന ഈ കെട്ടിടം പൊളിച്ചു നീക്കിയത് ഏഴര വർഷക്കാലമായി സ്ഥലവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇതിലും പരിതാപകരമാണ് അംഗനവാടിയിലെ കുട്ടികളുടെയും, ജീവനക്കാരുടെയും അവസ്ഥ നാട്ടിലെതന്നെ മഹാമനസ്കനായ ഒരാളുടെ കാരുണ്യം കൊണ്ട് വാടകയ്ക്കു നൽകിയിരിക്കുന്ന പഴയ വീടിൻ്റെ അടുക്കളപ്പുരയിലാണ് ഇന്നീ അംഗനവാടി പ്രവർത്തി ക്കുന്നത്. ഒരു സർക്കാർ സ്ഥാപനത്തെ ഇത്രയധികം ശോചനീയമായി പ്രവർത്തിക്കുവാൻ അവസരം ഒരുക്കിയത് വാർഡിലെ മാറി മാറി വന്ന ജനപ്രതി നിധികളുടെ പിടിപ്പുകേടും ഉത്തരവാദിത്യക്കുറവുമാണെന്നും ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. അധികൃതരുടെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ അംഗനവാടി പൊളിച്ചു നീക്കിയ സ്ഥലത്ത് കപ്പ നട്ട് ബി.ജെ.പി. പ്രതിഷേധിച്ചു. അംഗനവാടി കെട്ടിടം ഉടൻ യാഥാർത്ഥ്യമാക്കിയില്ലെങ്കിൽ തുടർ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബി.ജെ.പി. നേതാക്കൾ അറിയിച്ചു.
അയർക്കുന്നം മണ്‌ഡലം പ്രസിഡന്റ്റ് സി. ജി. ഗോപ കുമാർ, ജനറൽ സെക്രട്ടറി രവിശങ്കർ, കുരോപ്പട പഞ്ചായത്ത് പ്രസിഡൻ്റ് വർഗീസ് താഴത്ത്, ജനറൽ സെക്രട്ടറി കെ. കെ. രാജൻ, വൈസ് പ്രസിഡന്റ് സുരേഷ് കല്ലടപ്പള്ളി, യുവമോർച്ച നേതാവ് അജിൻ വർഗീസ് എന്നിവർ പ്രതിഷേധയോഗത്തിൽ സംസാരിച്ചു