
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് രഞ്ജിതയെ അധിക്ഷേപിച്ച ജൂനിയർ സൂപ്രണ്ട് പവിത്രൻ സസ്പെൻഷനിലാകുന്നത് ഒരു വർഷത്തിനിടെ രണ്ടാം തവണ. ജാതി അധിക്ഷേപം സംബന്ധിച്ച് ഇതിന് മുൻപും പവിത്രനെതിരെ പരാതി ഉയർന്നിരുന്നു. കഴിഞ്ഞ വർഷം സെപ്തംബറിൽ എംഎൽഎയും മുൻ മന്ത്രിയുമായ ഇ ചന്ദ്രശേഖരനെതിരെയായിരുന്നു ജാതി അധിക്ഷേപം.
ഇതിൻ്റെ പേരിൽ സസ്പെൻഷനിൽ പോയ ശേഷം തിരികെ സർവീസിൽ കയറിയ പവിത്രൻ, മാസങ്ങൾക്കിപ്പുറം രാജ്യം നടുങ്ങി നിൽക്കെയാണ്, ദുരന്തത്തിൽ ഇരയായ സ്ത്രീക്കെതിരെ പരസ്യമായ അധിക്ഷേപം നടത്തിയത്. ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിടാനാണ് ജില്ലാ കളക്ടറുടെ ശുപാർശ. രഞ്ജിതക്കെതിരെ നടത്തിയ അധിക്ഷേപത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.