പ്രവാസികൾക്ക് തിരിച്ചടിയായി യുഎഇ സ്വദേശിവൽകരണം: നാളെ മുതൽ കർശന പരിശോധന; നിയമലംഘനത്തിന് വൻ പിഴ...




അബുദാബി യുഎഇ : സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസിന്റെ അർധ വാർഷിക ലക്ഷ്യം (1%) പൂർത്തീകരിക്കാനുള്ള സമയപരിധി ഇന്നു അവസാനിക്കും. നാളെ മുതൽ പരിശോധന ഊർജിതമാക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
നിയമം ലംഘിക്കുന്ന കമ്പനികളെ കാത്തിരിക്കുന്നത് വൻ തുക പിഴയും താഴ്ന്ന ഗ്രേഡിലേക്കു തരം താഴ്ത്തലും. കൂടാതെ സർക്കാർ ആനുകൂല്യവും റദ്ദാക്കും.

സ്വദേശിവൽക്കരണത്തിൽ കൃത്രിമം കാട്ടുന്ന കമ്പനിയും കനത്ത പിഴ അടയ്ക്കേണ്ടിവരും. ആദ്യ തവണ ഒരു ലക്ഷം ദിർഹമാണ് പിഴ ചുമത്തുക. കുറ്റം ആവർത്തിച്ചാൽ 3 ലക്ഷവും മൂന്നാം തവണയും നിയമം ലംഘിച്ചാൽ 5 ലക്ഷം ദിർഹവുമാണ് പിഴ. മൂന്നര വർഷത്തിനിടെ 2200 കമ്പനികൾക്കെതിരെ നടപടിയെടുത്തെന്നും
മന്ത്രാലയം വ്യക്തമാക്കി.
2022ൽ ആരംഭിച്ച ഇമറാത്തി ടാലന്റ് കോംപറ്റിറ്റീവ് നസ് കൗൺസിൽ പ്രോഗ്രാം (നാഫിസ്) അനുസരിച്ച് അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ വർഷത്തിൽ  2%

സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് നിയമം. കമ്പനികളുടെ സൗകര്യാർഥം 6 മാസത്തിൽ ഒരിക്കൽ (ജൂൺ, ഡിസംബർ മാസങ്ങളിൽ) 1% വീതം സ്വദേശികളെ നിയമിക്കാനുള്ള സമയമാണ് ഇന്ന് അവസാനിക്കുന്നത്.

ഈ വർഷം ഏപ്രിൽ വരെയുള്ള കണക്കനുസരിച്ച് 28,000 സ്വകാര്യ
കമ്പനികളിലായി 1.41 ലക്ഷം സ്വദേശികളുണ്ട്. സ്വദേശിവൽക്ക സമയബന്ധിതമായി പൂർത്തിയാക്കിയ കമ്പനികൾക്ക് സർക്കാർ സേവന ഫീസിൽ 80 ശതമാനം ഇളവ് നൽകുന്നതിനു പുറമെ ഗവൺമെന്റ് പദ്ധതികളുടെ ടെൻഡറുകളിൽ മുൻഗണനയും നൽകുന്നു

വാർഷിക പിഴ 84,000 ദിർഹം:

 നിയമം പാലിക്കാത്ത കമ്പനിക്ക് ആളൊന്നിന് മാസം 7000 ദിർഹം വീതം വർഷത്തിൽ 84,000 ദിർഹം പിഴ ഈടാക്കും.
പരാതിപ്പെടാനുള്ള നമ്പർ : 600 590000


أحدث أقدم