പഴയ തുണി ശേഖരിക്കാനെന്ന വ്യാജേന വീടുകളിൽ കവർച്ച നടത്തുന്നവർ പോലീസ് പിടിയിൽ


തമിഴ്‌നാട് തിരുന്നൽവേലി കളത്ത് സ്ട്രീറ്റിൽ ജയറാം, ഭാര്യ നാഗവല്ലി, മധുരൈ നാഗമലയ്ക്കത്ത് തങ്കപാടി, ഭാര്യ വല്ലി ടി. ശങ്കരി എന്നി നാല് പേര് പിടിയിലായത്. പോലീസ് അന്വേഷണത്തിൽ ഇവരോടൊപ്പമുണ്ടായിരുന്ന ചിലർ ഓടി രക്ഷപ്പെടുകയായിരുന്നു. 45 പേരടങ്ങുന്ന ഒരു വലിയ സംഘമാണ് ഇവർ പ്രവർത്തിക്കുന്നത്.
പ്രധാനമായും മൂന്നോ നാലോ പേരായി സംഘം ചേർന്ന് സ്വർണം കൂടുതലുള്ള ആളുകളെ നോക്കിവെയ്ക്കും. തുടർന്ന് പഴയ തുണി ശേഖരിക്കാൻ എന്ന വ്യാജേനയാണ് ഇവർ ആളുകളെ സമീപിക്കുന്നത്. പിന്നീട് ഒരാൾ സ്വർണം കവരുകയും ചെയ്യും. കൂട്ടത്തിലെ ആണുങ്ങളാണ് മോഷ്ടിച്ച മുതൽ വിൽക്കുന്നത്. ആളുകൾ കൂടുന്ന ഇടത്തും ഇവർ സംഘമായെത്തും. ഇതാണ് ഇവരുടെ രീതി. ഇതു കൂടാതെ സംഘങ്ങളിൽ കൂടുതലും ദമ്പതിമാരാണ്.

കോട്ടയം രാമപുരം ഇരട്ടച്ചിറക്ക് സമീപം പ്രായമായ സ്ത്രീയുടെ മാല മോഷ്ടിച്ചെന്ന പരാതിയിലാണ് പത്തനംതിട്ട അടൂരിൽ നിന്നും ഇവർ രാമപുരം പോലീസിൻ്റെ പിടിയിലായത്. ഇവർ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

ചെറുപ്രായത്തിൽ തന്നെ മോഷണം തൊഴിലാക്കി മാറ്റിയ ഇവർ കേരളത്തിലെ തന്നെ വിവിധ പോലീസ് സ്റ്റേഷനുകളിലെ മോഷ്ടാക്കളുടെ ലിസ്റ്റിലുണ്ട്.

Previous Post Next Post