ഇവിടെ ലോട്ടറി അല്ല, മുപ്പത് വർഷം മുമ്പ് തന്റെ പിതാവ് വാങ്ങിയ ഓഹരിയുടെ രേഖകളാണ് ഒരു യുവാവിന് ലഭിച്ചത്. ഈ ഓഹരി സര്‍ട്ടിഫിക്കറ്റിന്‍റെ ചിത്രം റെഡ്ഡിറ്റില്‍ പങ്കിട്ടപ്പോഴാണ് പുറം ലോകം ഇതിനെ പറ്റി അറിയുന്നത്.
ജെഎസ്ഡബ്ലിയു സ്റ്റീലിന്‍റെ ഓഹരികളാണ് യുവാവിന്‍റെ പിതാവ് ഒരു ലക്ഷം രൂപക്ക് വാങ്ങിയത്. 90കളില്‍ വാങ്ങിയ ഈ ഓഹരിക്ക് ഇപ്പോള്‍ 80 കോടി രൂപയെങ്കിലും വിലമതിക്കുമെന്നും 30 വര്‍ഷം വരെ ഓഹരികൾ ഹോൾഡ് ചെയ്ത് വില്‍ക്കുന്നതിന്‍റെ ശക്തിയാണിതെന്നും സൗരവ് എക്സിൽ കുറിച്ചു.
1995ലാണ് ജിന്‍ഡാല്‍ വിജയനഗര്‍ സ്റ്റീലിന്റെ ഐപിഒ നടക്കുന്നത്. പിന്നീട് ജിന്‍ഡാല്‍ അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയുമായി ലയിച്ച് 2005 ല്‍ ജെഎസ്ഡബ്ലിയു സ്റ്റീല്‍ രൂപീകരിച്ചു. ലയനത്തോടെ അന്ന് ജിന്‍ഡാല്‍ വിജയനഗര്‍ സ്റ്റീലിന്റെ ഒരു ഓഹരിക്ക് 16 ജെഎസ്ഡബ്ലിയു സ്റ്റീല്‍ ഓഹരികളെന്ന രീതിയിൽ ഓഹരിയുടമകൾക്ക് ലഭിച്ചിരുന്നു. പോസ്റ്റിന് താഴെ ദീർഘ കാലം ഓഹരികൾ ഹോൾഡ് ചെയ്താൽ ലഭിക്കുന്ന നേട്ടങ്ങളെ കുറിച്ച് നിരവധി പേരാണ് ചർച്ച ചെയ്യുന്നത്. വർഷങ്ങളും സ്റ്റോക്ക് സ്പിളിറ്റുകളും ബോണസ് ഓഹരിയും ഡിവിഡന്‍റും ചേര്‍ന്ന് മികച്ച റിട്ടേൺ ലഭിക്കുമെന്ന് ഒരാൾ പറയുന്നു.