പക്ഷി ഇടിച്ചിട്ടില്ല; പൈലറ്റിന്‍റെ പിഴവുമല്ല...; ഗുജറാത്ത് വിമാനാപകടത്തിൽ പ്രാഥമിക DGCA റിപ്പോർട്ട് പുറത്ത്





ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. അപകടത്തിനു കാരണം പക്ഷി ഇടിച്ചതോ, വിമാനത്തിന്‍റെ അമിതഭാരമോ അല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അന്വേഷണത്തിൽ പക്ഷി ഇടിച്ചതായോ ഇതിന്‍റെ ചത്തശരീരമോ കണ്ടെത്താനായിട്ടില്ല. വിമാനത്തിലെ ചില സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ അമിതഭാരമല്ല അപകടത്തിനു കാരണം. പൈലറ്റിന് പിഴവിയുണ്ടായിട്ടില്ല. അപകടത്തിന് മുമ്പുള്ള കോക്ക്പിറ്റ് ക്രൂവിന്‍റെ പ്രവർത്തനങ്ങൾ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങളിൽ നിന്നും വ്യത്യസ്തമല്ലായിരുന്നു. അതിനാൽ അപകടം പൈലറ്റിന്‍റെ പിഴവ് മൂലമല്ലെന്ന് മനസിലാകും. കൂടാതെ, 2 എഞ്ചിനുകളും ഒരേസമയം തകരാറിലാകുന്നത് അസംഭവ്യമാണെന്നും അട്ടിമറിക്കുള്ള സാധ്യതയില്ലെന്നുമാണ് നിലവിലെ വിലയിരുത്തൽ.

അതേസമയം, 12 വർഷത്തിലേറെയായി ലോകമെമ്പാടും 1,200 ഓളം വിമാനങ്ങൾ സർവീസുകൾ നടത്തിയിട്ടുണ്ടെങ്കിലും ബോയിങ് 787 ഉൾപ്പെട്ട ആദ്യത്തെ അപകടമാണിത് എന്നതും ശ്രദ്ധേയമാണ്.

മുകളിൽ പറഞ്ഞിട്ടുള്ള കാരണങ്ങൾ തള്ളിക്കളഞ്ഞ് സമഗ്രമായമായ അന്വേഷണം പൂർത്തിയാക്കിയ ശേഷം, അപകടത്തിന്‍റെ അന്തിമ കാരണങ്ങൾ ഡിജിസിഎ (DGCA), എയർക്രാഫ്റ്റ് ആക്‌സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (ABA), നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB), ബോയിങ് എന്നിവ തീരുമാനിക്കും. വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ, ബ്ലാക്ക് ബോക്സ് റെക്കോർഡിങ്‌സ്, ഫ്ലൈറ്റ് ഡാറ്റ, എയർ ട്രാഫിക് കൺട്രോൾ ലോഗുകൾ എന്നിവ ലഭിച്ചതായും ഇതിന്‍റെയെല്ലാം പൂർണമായ സാങ്കേതിക, ഫോറൻസിക് പരിശോധനയ്ക്കു ശേഷം മാത്രമേ അന്തിമ കാരണങ്ങളിലേക്ക് എത്തിച്ചേരാനാകൂ എന്നും അധികൃതർ വ്യക്തമാക്കി.
Previous Post Next Post