അമേരിക്കയിലെ ടെക്സസിൽ മിന്നൽ പ്രളയം: 24 മരണം, 25 പെൺകുട്ടികളെ കാണാതായി


ടെക്സസിൽ സംഭവിച്ച മിന്നൽ പ്രളയത്തിൽ കനത്ത മഴയും അപ്രതീക്ഷിതമായ വെള്ളപ്പൊക്കവും കാരണം ഗുരുതരമായ നാശനഷ്ടങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. 

 ഈ ദുരന്തത്തിൽ 24 പേർ മരിച്ചു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .  
  5 പെൺകുട്ടികൾ(വ്യത്യസ്ത റിപ്പോർട്ടുകൾ പ്രകാരം) സമ്മർ ക്യാമ്പിൽ നിന്ന് കാണാതായി. ഇവർ ഗ്വാഡലൂപ്പ് നദിയുടെ തീരത്ത് ക്യാമ്പ് ചെയ്യുകയായിരുന്നു .  

പ്രളയത്തിന്റെ കാരണം 

45 മിനിറ്റിനുള്ളിൽഗ്വാഡലൂപ്പ് നദിയിലെ ജലനിരപ്പ് 
26 അടി ഉയർന്നതാണ് പ്രധാന കാരണം .  
   -കെർ കൗണ്ടിയിൽ 10 ഇഞ്ച് (25 സെ.മീ)മഴ ഏതാനും മണിക്കൂറുകളിൽ പെയ്തത് ഈ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന് കാരണമായി .  
   14 ഹെലികോപ്റ്ററുകൾ,12 ഡ്രോണുകൾ, 500 രക്ഷാപ്രവർത്തകർ എന്നിവർ തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കും ഏർപ്പെട്ടിട്ടുണ്ട് .  
   ഇതുവരെ 237 പേരെ  സുരക്ഷിതമായി മാറ്റിയിട്ടുണ്ട് .  

മുന്നറിയിപ്പ് ഇല്ലായിരുന്നു

   പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് സംവിധാനം ഇല്ലായിരുന്നുഎന്ന് പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചു .  
  മഴയുടെ തീവ്രത പ്രവചനാതീതമായിരുന്നെങ്കിലും, ദുരന്തം തടയാൻ മതിയായ സമയത്ത് മുന്നറിയിപ്പ് നൽകാൻ കഴിഞ്ഞില്ല .  
- ടെക്സസിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ റദ്ദാക്കി
   - പടിഞ്ഞാറൻ, മധ്യ ടെക്സസ് പ്രദേശങ്ങളിൽ വീണ്ടും പ്രളയ സാധ്യതനിലനിൽക്കുന്നു .  
- ടെക്സസ് ലെഫ്റ്റനന്റ് ഗവർണർ ഡാൻ പാട്രിക് മരണസംഖ്യ വർദ്ധിക്കാനിടയുണ്ടെന്ന് മുന്നറിയിപ്പ് നൽകി .  
- പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ടെക്സസിന് ആവശ്യമായ സഹായം നൽകുമെന്ന് പ്രഖ്യാപിച്ചു .
أحدث أقدم