തിരുവനന്തപുരം ജില്ലാ ജയിലിൽ തടവുകാരന് ക്രൂരമർദനം.. കണ്ടെത്തിയത് ജയിലിലെ ഓടയ്ക്കകത്ത് നിന്ന്..


ജില്ലാ ജയിലില്‍ ക്രൂര മര്‍ദനത്തിന് ഇരയായ തടവുകാരൻ ഗുരുതര അവസ്ഥയിൽ ചികിത്സയിൽ.
പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മുന്‍ ജീവനക്കാരന്‍ ബിജുവാണ് മര്‍ദനമേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. നിലവിൽ മെഡിക്കൽ കൊളജിൽ ഐസിയുവിൽ കഴിയുകയാണ് ബിജു. ശസ്ത്രക്രിയയ്ക്ക് ശേഷം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇയാളുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

സഹപ്രവർത്തകയെ ഉപദ്രവിച്ചതിനാണ് പേരൂർക്കട പൊലിസ് ബിജുവിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് റിമാൻഡ് ചെയ്ത ബിജുവിന് ജില്ലാ ജയിലിനുള്ളിൽ വച്ചാണ് മർദ്ദനമേറ്റത്. ജയിൽ ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്നാണ് ബിജുവിന്റെ കുടുംബത്തിന്റെ പരാതി പത്തനംതിട്ട സ്വദേശിയാണ് ബിജു. കഴിഞ്ഞ 13ന് വൈകിട്ടാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അത്യാസന്ന നിലയില്‍ ജില്ലാ ജയിലിലെ ഉദ്യോഗസ്ഥര്‍ എത്തിക്കുന്നത്. ആന്തരിക അവയവങ്ങള്‍ക്കടക്കം ക്ഷതമേറ്റിരുന്നു.

12ാം തിയതിയാണ് പേരൂര്‍ക്കട പൊലീസ് ബിജുവിനെ അറസ്റ്റ് ചെയ്തത്. സഹപ്രവര്‍ത്തകയെ ഉപദ്രവിച്ചു എന്ന പേരിലായിരുന്നു അറസ്റ്റ്. പിന്നീട് ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. പിന്നീട് ഇയാളെ ജില്ലാ ജയിലില്‍ എത്തിച്ചു. 13ാം തിയതി ബിജുവിനെ ജില്ലാ ജയിലിന് അകത്തുള്ള ഓടയ്ക്കകത്ത് അവശനിലയില്‍ കണ്ടെത്തി എന്നാണ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ നല്‍കിയിട്ടുള്ള വിശദീകരണം. മര്‍ദനമേറ്റു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പക്ഷേ, എവിടെ നിന്ന് മര്‍ദനമേറ്റു എന്നതില്‍ വ്യക്തതയില്ല. ബിജുവിന് മാനസികമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടി അന്വേഷിക്കുന്നുണ്ട്.

മറ്റൊരു സംഭവത്തിൽ ഇന്നലെ എറണാകുളം ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ചോറ്റാനിക്കര സ്വദേശി രാജേഷാണ്(49) മരിച്ചത്. സഹതടവുകാർ അറിയിച്ചതിനെ തുടർന്ന് ജയിൽ സൂപ്രണ്ടും പൊലീസും സ്ഥലത്തെത്തി പരിശോധിച്ചു. സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനം. ഈ മാസം 3ന് ചാരായ വാറ്റുമായി ബന്ധപ്പെട്ട് എറണാകുളം സൗത്ത് പൊലീസ് എടുത്ത കേസിലാണ് ഇയാൾ റിമാൻഡിലായത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് ഇന്നലെ മാറ്റിയിരുന്നു.
أحدث أقدم