‘ശബരിമലയിൽ നടന്നത് സ്വർണക്കവർച്ച’… ദേവസ്വം വിജിലൻസ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്..


ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ ഇടക്കാല അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ശബരിമലയിൽ നടന്നത് സ്വർണ കവർച്ചയെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്. സ്വർണപ്പാളിയിലെ സ്വർണം കവർന്നുവെന്നും സംഭവത്തിൽ വൻ ഗൂഢാലോചന നടന്നുവെന്നുമാണ് വിജിലൻസിൻറെ നിർണായക കണ്ടെത്തൽ. 2019ൽ ദ്വാരപാലക ശിൽപ്പങ്ങളും രണ്ട് സൈഡ് പാളികളുമാണ് സ്വർണം പൊതിയാൻ കൊണ്ടുപോയത്. ഒന്നര കിലോ സ്വർണമാണ് ദ്വാരപാലക ശിൽപ്പത്തിൽ പൊതിഞ്ഞതെന്നും എന്നാൽ, ഉണ്ണികൃഷ്ണൻ പോറ്റി തിരിച്ച് എത്തിച്ച പാളിയിലുള്ളത് 394 ഗ്രാം സ്വർണം മാത്രമായിരുന്നുവെന്നുമാണ് റിപ്പോർട്ടിലുള്ളത്. ഈ കണ്ടെത്തലിൻറെ അടിസ്ഥാനത്തിലാണ് സ്വർണപ്പാളിയിലെ സ്വർണം കവർന്നുവെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയത്. വിജയ് മല്യ സ്വർണമാണ് പൊതിഞ്ഞതെന്നും എട്ട് സൈഡ് പാളികളിലായി നാലു കിലോയാണ് പൊതിഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ രണ്ട് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയിരുന്നു. നൽകിയ ആ പാളികളിൽ എത്രസ്വർണമുണ്ടെന്ന് ഇനി തിട്ടപ്പെടുത്തണമെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.

Previous Post Next Post