നാവിറങ്ങിപ്പോയ ആസ്ഥാന സാംസ്കാരിക നായകർ; പാരഡിപാട്ടിൽ കേസെടുത്തതിൽ നിലപാടില്ലാത്ത പേടിത്തൊണ്ടൻമാർ ..സിപിഎമ്മിൻ്റെ അടിമക്കൂട്ടങ്ങളായി ഇവർ അധഃപതിച്ചുവെന്ന് കോൺഗ്രസും ബിജെപിയും


whatsapp sharing button
facebook sharing buttonആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി സദാ മുറവിളി കൂട്ടുന്ന ഇടതുപക്ഷ അനുഭാവികളായ സാംസ്കാരിക നായകർ പാരഡി പാട്ട് രചയിതാക്കൾക്കും പാടിയവർക്കുമെതിരെ കേസെടുത്തതിൽ മിണ്ടാട്ടംമുട്ടി നിൽക്കുന്നു. സിപിഎം ആവശ്യപ്പെടുമ്പോൾ മാത്രമാണ് ഇവർ നിലപാടുകൾ പറയുക. എല്ലാ അർത്ഥത്തിലും സിപിഎമ്മിൻ്റെ അടിമക്കൂട്ടങ്ങളായി ഇവർ അധഃപതിച്ചുവെന്ന് കോൺഗ്രസും ബിജെപിയും ആക്ഷേപിക്കാറുണ്ട്

തദ്ദേശ തിരഞ്ഞെടുപ്പു കാലത്ത് വൈറലായ ‘പോറ്റിയേ കേറ്റിയേ’ എന്ന ഗാനത്തിൻ്റെ പിന്നണിക്കാർക്കെതിരെ മതവികാരം വൃണപ്പെടുത്തി എന്ന ഗുരുതരകുറ്റം ചുമത്തി കേസെടുത്തിട്ടും പുരോഗമനക്കാരെന്ന് നടിക്കുന്ന ഇവരാരും അപലപിക്കാൻ പോലും തയ്യാറായിട്ടില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിൻ്റെ സാംസ്കാരിക നിലപാടുകൾക്കെതിരെ പ്രതിഷേധവും സമരവും നടത്തുന്ന കേരളത്തിലെ ഇടതുപക്ഷ എഴുത്തുകാർ ഇപ്പോൾ സമ്പൂർണ മൗനത്തിലാണ്. നീതിക്കും ന്യായത്തിനും വേണ്ടി ശബ്ദിച്ച് ജനമനസുകളെ ഉത്തേജിപ്പിക്കാൻ ബാധ്യതയുള്ളവരാണ് മാളത്തിലൊളിക്കുന്നത്.


സാംസ്‌കാരിക നായകന്മാരായി വിരാജിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും സിപിഎമ്മിനെ പിന്‍പറ്റി നില്‍ക്കുന്നവരാണ്‌. അതാതു കാലങ്ങളിലെ പാര്‍ട്ടി നിലപാടുകളായിരിക്കും ഇവരുടെ അഭിപ്രായമായി പുറത്തുവരുന്നത്‌. പാര്‍ട്ടിക്ക്‌ അഹിതമെന്ന്‌ തോന്നിയേക്കാവുന്ന വിഷയങ്ങളിൽ ഇവര്‍ പ്രത്യേകിച്ച്‌ അഭിപ്രായ പ്രകടനമൊന്നും നടത്താറില്ല. എല്ലാ അർത്ഥത്തിലും സിപിഎമ്മിൻ്റെ പോഷക സംഘടനയായിട്ടാണ് ഇക്കൂട്ടർ പ്രവർത്തിക്കുന്നതെന്ന ആക്ഷേപം കാലങ്ങളായി ഉയരുന്നതാണ്.

twitter sharing button

sharethis sharing button
أحدث أقدم