മുതിർന്ന നേതാവായ തന്നെ വെല്ലുവിളിക്കുക, ഡിസിസി പ്രസിഡന്റിനോട് ധിക്കാരപരമായി സംസാരിക്കുക, ഡിസിസി ഓഫീസിലേക്ക് മാർച്ച് നടത്തുക ഇതൊക്കെയാണ് കെഎസ്‌യു പ്രസിഡന്റിന്റെ ശൈലി. മറ്റൊരു മണ്ഡലത്തിലുമില്ലാത്തവിധം കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് കൊട്ടാരക്കരയിൽ സീറ്റുകൾ നൽകിയെന്നും എംപി പറഞ്ഞു. കേരള കോൺഗ്രസു(ബി)യുമായി ചേർന്നുനിന്ന കാലത്താണ് കോൺഗ്രസ് കൊട്ടാരക്കരയിൽ ഭരണത്തിലെത്തി യിട്ടുള്ളത്. നിലവിൽ പ്രബലമായ ഘടകകക്ഷികൾ കോൺഗ്രസിനില്ല.
ഇവിടെ ന്യൂനപക്ഷ മേഖലകളിൽ ഇടതിനാണ് മേൽക്കൈ ലഭിച്ചത്. ഇത് പരിശോധിക്കും. സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയില്ല. പത്തനാപുര ത്തെ നേതാവിന്റെ സ്വന്തം നാടായ അഞ്ചലിലെ വാർഡിൽ ജയിച്ചത് ബിജെപിയാണ്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെവരാൻ തനിക്ക് ആഗ്രഹമുണ്ടെന്നും കൊടിക്കുന്നിൽ പറഞ്ഞു.