ലക്ഷംകോടികള്‍ വിലമതിക്കുന്ന നിധി; കണ്ടെത്താന്‍ ശ്രമിച്ചവര്‍ എല്ലാം മരിച്ചു, ലോകത്തെ ഏറ്റവും നിഗൂഢമായ സമ്പത്ത്




ലോകത്തിലെ ചില നിഗൂഢ നിധികൾ ഉണ്ട്  . ഇതില്‍ പലതിന്റെയും മൂല്യം ഇന്നും കണക്കാക്കാന്‍ പോലും സാധിച്ചിട്ടില്ല. ചില നിധികള്‍ നോക്കാം.

ആംബര്‍ റൂം : റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗ് നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത കൊട്ടാരമായിരുന്നു ആംബര്‍ റൂം. 1707-ല്‍ പേര്‍ഷ്യയില്‍ നിര്‍മ്മിച്ച ഇത് ഒരു അറ പോലെയായിരുന്നു. റഷ്യയ്ക്കും, പേര്‍ഷ്യയ്ക്കും ഇടയിലുള്ള സമാധാന സമ്മാനമായി ഇതറിയപ്പെടുന്നു. 1941 ലെ രണ്ടാം ലോകമഹായുദ്ധസമയത്ത് നാസികള്‍ ഇത് പിടിച്ചെടുത്തു. തുടര്‍ന്ന് സുരക്ഷിതമാക്കാന്‍ പ്രത്യേക ഭാഗങ്ങളായി വിഭജിച്ചു. 1943-ല്‍ ഇവ ഒരു മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നതായി രേഖകളുണ്ട്. പിന്നീട് ഇവ ആരും കണ്ടിട്ടില്ല

ചെങ്കിസ് ഖാന്റെ നിധി : മംഗോളിയന്‍ സാമ്രാജ്യം സ്ഥാപിച്ച ചെങ്കിസ് ഖാന്‍ ഏറ്റവും പ്രശസ്തനായ യോദ്ധാവായിരുന്നു. ഏതാണ്ട് മുഴുവന്‍ ലോകത്തെയും കീഴടക്കയിയ അദ്ദേഹത്തിന് വലിയ സമ്പത്തുണ്ടായിരുന്നു. 1227-ല്‍ അദ്ദേഹ മരണപ്പെട്ടു. അദ്ദേഹത്തിന്റെ ശരീരവും, നിധിയും അജ്ഞാതമായ ഒരു സ്ഥലത്ത് അടക്കം ചെയ്തുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഈ നിധി തേടി പോയവരാരും ഇതുവരെ തിരിച്ചെത്തിയിട്ടുമി


ഫോറസ്റ്റ് ഫെന്നിന്റെ നിധി : യുഎസ് എയര്‍ഫോഴ്സില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ് ഫോറസ്റ്റ് ഫെന്‍. ഒരു പൈലറ്റായിരുന്നു. കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന വിലയേറിയ പുരാവസ്തുക്കളുടെ വ്യാപാരി കൂടിയായിരുന്നു ഇദ്ദേഹം. 1980 അദ്ദേഹത്തിന് ക്യാന്‍സര്‍ തിരിച്ചറിഞ്ഞതോടെ കോടിക്കള്‍ വിലവരുന്ന നിധി ഒളിപ്പിച്ചു. തന്റെ നിധി കണ്ടെത്താന്‍ ആളുകള്‍ക്ക് അദ്ദേഹം ചില സൂചനകള്‍ നല്‍കിയിരുന്നു. പക്ഷേ ഇതുവരെ കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചില്ല.

എല്‍ ഡൊറാഡോയുടെ നിധി : നിരവധി ആളുകളുടെ ജീവന്‍ എടുത്ത നിധിയാണിത്. കൊളംബിയയിലെ ഗ്വാട്ടവിറ്റ തടാകത്തിലാണ് നിധി കുഴിച്ചിട്ടിരിക്കുന്നതെന്ന് പറയപ്പെടുന്നു. ഇതൊരു സ്വര്‍ണ്ണ ശേഖരമാണ്. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂര്യനെ ആരാധിച്ചിരുന്ന ചിബ്ച ഗോത്രം തടാകത്തിലേക്ക് ധാരാളം സ്വര്‍ണ്ണം എറിഞ്ഞതായി വിശ്വസിക്കപ്പെടുന്നു. വര്‍ഷങ്ങള്‍ നീണ്ട ഈ ആചാരമാണ് ഈ നിധിക്കു വഴിവച്ചത്. സ്പാനിഷ് കടല്‍ക്കൊള്ളക്കാരന്‍ ഫ്രാന്‍സിസ്‌കോ പിസാറോ ഈ നിധി കൊള്ളയടിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെന്ന് രേഖകളുണ്ട്. പക്ഷെ ഫലം കണ്ടിരുന്നില്ല.

ജീന്‍ ലാഫിറ്റിന്റെ നിധി : കടല്‍ക്കൊള്ളക്കാരായിരുന്നു ഫ്രാന്‍സ് സ്വദേശികളായ ജീന്‍ ലാഫിറ്റും, സഹോദരന്‍ പിയറിയും. മെക്‌സിക്കോ ഉള്‍ക്കടലില്‍ വ്യാപാര കപ്പലുകളെ ആക്രമിക്കുന്നവരായിരുന്നു. 1823 നും 1830 നും ഇടയില്‍ ഇദ്ദേഹം മരിച്ചെന്നാണ് വിവരം. മരണശേഷം നിരവധി കഥകള്‍ പ്രചരിച്ചിട്ടുണ്ട്. ന്യൂ ഓര്‍ലിയാന്‍സ് തീരത്ത് എവിടെയോ അദ്ദേഹം നിധി ഒളിപ്പിച്ചെന്നാണ് സൂചന

ഓക്ക് ഐലന്‍ഡ് മണി പിറ്റ് : ഓക്ക് ഐലന്‍ഡില്‍ കോടിക്കള്‍ വില മതിക്കുന്ന ഒരു നിധി ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. പക്ഷേ ഇന്നുവരെ ആര്‍ക്കും ഇതു ലഭച്ചിട്ടില്ല. 1975-ല്‍ ഓക്ക് ഐലന്‍ഡിലെ നോവ സ്‌കോട്ടിയയ്ക്ക് സമീപത്തു നിന്ന് കുട്ടികള്‍ക്ക് ഒവു കല്ല ലഭിച്ചിരുന്നു. 2 ദശലക്ഷം പൗണ്ട് 40 അടി താഴ്ചയില്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന ഒരു കുറിപ്പായിരുന്നു ഇത്. പലരും നിധിക്കായി തെരഞ്ഞെങ്കിലും കിട്ടിയിട്ടില്ല. അക്കാലത്തെ യുഎസ് പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ലിന്‍ ഡെലാനോ റൂസ്വെല്‍റ്റ് പോലും ഈ നിധി തെരഞ്ഞെന്നാണ് വിവരം.




Previous Post Next Post