
ശബരിമല സ്വർണക്കവർച്ച കേസിൽ ഏറ്റവും ഒടുവിൽ എസ്ഐടി പിടികൂടിയ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. കേസിൽ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സുതാര്യവുമായ അന്വേഷണമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. എസ്ഐടിയ്ക്ക് യാതൊരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്നും പൂർണ സ്വാതന്ത്രത്തോടെയാണ് അന്വേഷണം നടന്നതെന്നും ഡിജിപി മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടുതൽ തെളിവുകൾ ലഭ്യമായാൽ അതിനനുസരിച്ച് ഇനിയും അറസ്റ്റുകൾ ഉണ്ടായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.