18 കാരറ്റ് സ്വർണം ഗ്രാമിന് 125 രൂപ കൂടി 10,710 രൂപയായി. ഇതോടെ പവന് 85680 രൂപയായി. 14 കാരറ്റ് സ്വർണം ഗ്രാമിന് 95 രൂപ കൂടി 8340 രൂപയിലും പവന് 66720 രൂപയിലുമെത്തി.
ആഗോള തലത്തിൽ ഉയർന്ന ജിയോപൊളിറ്റിക്കൽ സംഘർഷങ്ങളാണ് സ്വർണവിലയെ ഉയർത്തുന്നത്. വെനസ്വേലയിലുണ്ടായ അമേരിക്കൻ സൈനിക ഇടപെടലിന് പിന്നാലെ സുരക്ഷിത നിക്ഷേപമായി സ്വർണത്തിന് കൂടുതൽ ആവശ്യകത വർദ്ധിച്ചു. ഇതിന്റെ ഭാഗമായി ആഗോള ഫണ്ടുകളും കേന്ദ്രബാങ്കുകളും വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടി. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 100 ഡോളർ വരെ ഉയർന്ന് 4,430 ഡോളറിലെത്തി. ഗ്രീൻലാൻഡ്, ക്യൂബ, മെക്സിക്കോ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശം സാമ്പത്തിക രംഗത്ത് കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഉണ്ടായ ഇടിവും ഇന്ത്യയിൽ സ്വർണവില ഉയരാൻ കാരണമായി.