സദാചാര വിരുദ്ധ പ്രവർത്തനങ്ങളാണ് മസാജ് പാർലറിൽ നടക്കുന്നതെന്ന് കണ്ടെത്തി. അറസ്റ്റിലായവരെ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കമ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് കോംബാറ്റിങ് ഹ്യൂമൻ ട്രാഫിക്കിങ് വിഭാഗവുമായി സഹകരിച്ചാണ് പോലീസ് നടപടി. മുൻസിപ്പൽ ചട്ടങ്ങൾ ലംഘിച്ചാണ് പാർലർ പ്രവർത്തിച്ചുവന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. അതിലും കർശന ശിക്ഷാനടപടികൾ സ്വീകരിച്ചിട്ടുണ്ട്.