വിവാദങ്ങളിൽ കുരുങ്ങി താരസംഘടന കുടുംബസംഗമം ; എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പ് പൂട്ടി




താരസംഘടനായായ അമ്മയുടെ 17 അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്സാപ് ഗ്രൂപ്പ് പൂട്ടി. അംഗങ്ങൾ എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്രമുള്ള ഗ്രൂപ്പാണ് ഇപ്പോൾ അഡ്മിൻ ഓൺലി ആക്കി മാറ്റിയത്. കഴിഞ്ഞ ദിവസം നടന്ന കുടുംബസംഗമവുമായി ബന്ധപ്പെട്ട് നടന്ന വിവാദമാണ് ഇതിന് പിന്നിൽ. കുടുംബസംഗമവുമായി ബന്ധപ്പെട്ട് പ്രോഗ്രാം ഡയറക്ട് ചെയ്ത നാദിർഷായുടെ പേര് പരാമർശിക്കാത്തതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉടലെടുത്തിരുന്നു. നാദിർഷായും അതിനൊപ്പം എല്ലാ കാര്യങ്ങൾക്കും ഒപ്പം നിന്നിരുന്ന ടിനി ടോം, കെെലാഷ്, സിജോയ് വർഗീസ് ഉൾപ്പെടെയുള്ളവരുടെ പേര് പരാമർശിക്കാതെ പ്രസിഡന്റും സെക്രട്ട്രറിയും പിന്മാറിയത് വലിയ വിവാദമാണുണ്ടാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ടിനി ടോം സംഘടനയിലെ അംഗങ്ങൾക്കയച്ച വാട്സാപ്പ് സന്ദേശങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വലിയ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.

വാട്സാപ്പ് ഗ്രൂപ്പ് പൂട്ടാൻ ഉള്ള കാരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ചില കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. അമ്മ കുടുംബസംഗമത്തിൽ പല അംഗങ്ങൾക്കും പല ചുമതലകൾ നൽകിയിരുന്നു. വെെസ് പ്രസിഡന്റ് കൂടിയായ ലക്ഷ്മിപ്രിയയ്ക്ക് ഉണ്ടായിരുന്നത് തിരുവാതിരയും ഒപ്പം മറ്റ് നൃത്തപരിപാടികളും ആയിരുന്നു. ഇന്നുവരെ താരസംഘടനയായ അമ്മയിലെ ഒരു പരിപാടിക്കും പങ്കെടുപ്പിക്കാത്ത ഏറ്റവും മുതിർന്ന അംഗങ്ങളെവെച്ച് ഏറ്റവും മനോഹരമായായിരുന്നു തിരുവാതിരയും, ഡാൻസും പ്രാക്ടീസ് ചെയ്യിപ്പിക്കുകയും സ്റ്റേജിൽ അവതരിപ്പിക്കാനുള്ള അവസരം നൽകുകയും ചെയ്തത്. കുടുംബസംഗമത്തിൽ നടന്ന ഏറ്റവും കളർഫുള്ളായ പ്രോഗ്രാം അതാണെന്ന് അംഗങ്ങൾ എല്ലാവരും പറയുകയും ചെയ്തു.

ഈ പരിപാടിയുടെ സമയത്ത് അമ്മമാർക്കൊപ്പം കൃഷ്ണനായി സ്റ്റേജിൽ കയറേണ്ടിയിരുന്ന മറ്റൊരു നടി, നീന കുറുപ്പ് നേതൃത്വം നൽകുന്ന ഫാഷൻ ഷോയ്ക്കും പേര് നൽകിയിരുന്നു. അമ്മമാരുടെ തിരുവാതിരക്കും മറ്റൊരു പരിപാടിക്കും ശേഷമാണ് ഫാഷൻ ഷോ എന്നായിരുന്നു പറഞ്ഞത്. എന്നാൽ അമ്മമാർക്കൊപ്പം കൃഷ്ണനായി കയറേണ്ടിയിരുന്ന നടിയെ നീന കുറിപ്പ് മുറിയിൽ പൂട്ടിയിട്ടെന്നും, അമ്മമാരെ സ്റ്റേജിലേക്ക് വിളിക്കുമ്പോൾ ആ നടിയെ കാണാത്ത അവസ്ഥയുണ്ടാവുകയും അമ്മമാർക്കുൾപ്പെടെ വലിയ സങ്കടമുണ്ടാവുകയും ചെയ്തു. പിന്നീട് അതേക്കുറിച്ച് അന്വേഷണം നടത്തിയപ്പോഴാണ് കൃഷ്ണന്റെ വേഷം കെട്ടേണ്ടിയിരുന്ന നടിയെ നീന കുറുപ്പ് ബലമായി കൊണ്ടുപോയി പൂട്ടിയിടുകയും ഫാഷൻ ഷോയുടെ വസ്ത്രം ബലമായി ഇടാൻ പറയുകയും ചെയ്തു എന്നറിഞ്ഞത്. ഇതിനെത്തുടന്ന് കൃഷ്ണവേഷത്തിൽ ആ നടി കരയുന്ന ഫോട്ടോ ഗ്രൂപ്പിലിടുകയോ, അല്ലെങ്കിൽ ഡാൻസ് പഠിപ്പിച്ച വെെസ് പ്രസിഡന്റിന് അയച്ചുകൊടുക്കുകയോ ചെയ്തു അപ്പോഴാണ് കാര്യങ്ങളുടെ സത്യാവസ്ഥ പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട് വലിയ വാഗ്വാദങ്ങളാണ് നീന കുറുപ്പും വെെസ് പ്രസിഡന്റും തമ്മിൽ ഉണ്ടായത് പിന്നീട് ഇതുമായി ബന്ധപ്പെട്ട് അമ്മയുടെ വാട്സാപ് ഗ്രൂപ്പിൽ വലിയ വാക്കേറ്റങ്ങളും ഉണ്ടായി എന്നാണറിഞ്ഞത്. ഇതിന് തൊട്ടുപിന്നാലെയാണ് ഫാഷൻ ഷോയ്ക്ക് ഏറ്റവും മുൻഗണനൽകിക്കൊണ്ട് നീന കുറുപ്പിനെ പിൻതാങ്ങി പ്രസിഡന്റും വെെസ് പ്രസിഡന്റും രംഗത്തെത്തിയത്. എന്നാൽ മറ്റംഗങ്ങളെല്ലാം അതിനെ എതിർക്കുകയാണ് ചെയ്തത്. ഒരു പരിപാടിയിൽ പങ്കെടുക്കാനിരുന്ന നടിയെ അതിൽ പങ്കെടുക്കാതിരിക്കാൻ മുറിയിൽ പൂട്ടിയിടുകയും ഫാഷൻ ഷോയുടെ വസ്ത്രം മാറാൻ ബലമായി നിർബന്ധിക്കുകയും ചെയ്തെന്ന വിഷയത്തിൽ വിവാദമുണ്ടായതോടെയാണ് വാട്സാപ്പ് ഗ്രൂപ്പിൽ പോര് മുറുകുകയും വാട്സാപ്പ് പൂട്ടുകയെന്ന നിലയിലേക്ക് പോയത്.

കുടുംബസംഗമത്തിന്റെ തലേദിവസംതന്നെ നീന കുറുപ്പ് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. മോഹൻലാൽ ഉൾപ്പെടെയുള്ളവരെ ആദരിക്കുന്ന ചടങ്ങ് റിഹേഴ്സ് ചെയ്യാൻപോലും സ്റ്റേജ് വിട്ടുകൊടുക്കാതെ, തന്റെ പരിപാടിയായ ഫാഷൻ ഷോയാണ് പ്രധാനം അത് കഴിഞ്ഞിട്ടേ സ്റ്റേജ് വിട്ട്തരികയുള്ളു എന്ന് ഒച്ചപ്പാടുണ്ടാക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ടിനി ടോമും നീനക്കുറിപ്പും ആയി വലിയ ഏറ്റുമുട്ടലാണ് ഉണ്ടായത്.ഒപ്പം ഭക്ഷണം നൽകുന്ന സ്ഥലത്ത് വെച്ചിരുന്ന കട്ട്ഔട്ട് എടുത്തുമാറ്റണമെന്നാവശ്യപ്പെട്ടും തലേദിവസം വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ട് പരസ്പരം ഏറ്റുമുട്ടുന്ന ഒരവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു. അതോടൊപ്പം കുടുംബസംഗമം നടക്കുന്ന ദിവസം റോയൽ കാറ്ററിങ്ങിനു മുന്നിൽ വെച്ചിരുന്ന കട്ട്ഔട്ട് വലിച്ചു കീറുകയും ചെയ്തു. ഏകദേശം ഇരുപത്തിയയ്യായിരം രൂപ വരുന്ന കട്ട്ഔട്ടാണ് സെക്രട്ട്രറിയും നീന കുറുപ്പം വലിച്ചുകീറി നശിപ്പിച്ചത്. അമ്മയെ വിൽക്കുകയാണ് റോയൽ കാറ്ററിങ് എന്ന് പലയാളുകളോടും പറഞ്ഞതായും അറിഞ്ഞിട്ടുണ്ട്. വർഷങ്ങളായി അമ്മയുടെ പരിപാടിക്ക് ഭക്ഷണം ഫ്രീ ആയിട്ടാണ് വിളമ്പുന്നവരാണ് റോയൽ കാറ്ററിങ് അവർക്ക് മോശം വരുന്ന രീതിയിൽ ഇവർ സംസാരിച്ചെന്നും, അവിടെ നിന്നും ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്തെന്നാണ് അറിഞ്ഞത്.

എന്തായാലും ഇത്തവണത്തെ കുടുംബസംഗമത്തിൽ വലിയ വിവാദങ്ങളാണ് ഉണ്ടായിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. സംഘടനയുടെ എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ടാണ് കാര്യങ്ങൾ മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നത്. ഇതിൽ മുതിർന്ന അംഗങ്ങൾ ഇടപെട്ടുവെന്നും പറയപ്പെടുന്നുണ്ട്. എന്തായാലും നിലവിൽ വാട്സാപ്പ് ഗ്രൂപ്പ് പൂട്ടിയ നിലയിലാണ്. പ്രസിഡന്റും സെക്രട്ട്രറിയും പറയുന്നത് മാത്രം കേൾക്കണമെന്നും തിരിച്ച് അഭിപ്രായങ്ങൾ പറയാൻ സ്വാതന്ത്രമില്ലാത്ത ഒരു സാഹചര്യത്തിലുമാണ് വാട്സാപ്പ് പൂട്ടിയിരിക്കുന്നത്.


أحدث أقدم