സംസ്ഥാന കമ്മിറ്റി അംഗീകരിച്ച സ്ഥാനാർത്ഥി പട്ടിക ജില്ല കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് വിമർശനം ഉയർന്നത്. നെന്മാറയിലും ആലത്തൂരിലും മാത്രമാണ് പുതിയ സ്ഥാനാർത്ഥികളെ പരിഗണിച്ചിട്ടുള്ളത്. രണ്ട് ടേം വ്യവസ്ഥ പൂർത്തിയാക്കിയതിനെ തുടർന്നാണ് ഈ രണ്ട് മണ്ഡലങ്ങളിലും പുതിയ സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. നെന്മാറ മണ്ഡലത്തിൽ കെ. പ്രേമനേയും ആലത്തൂരിൽ ടി.എം ശശിയേയുമാണ് തീരുമാനിച്ചത്.