പരസ്യം സുപ്രീംകോടതി നിർദ്ദേശങ്ങളുടെ ലംഘനമാണെന്നാണ് ഷാരോൺ പനയ്ക്കൽ ആരോപിക്കുന്നത്. പൊതുമുതലിന്റെ ദുരുപയോഗമാണ് നടന്നത്. പിആർഡി ഉദ്യോഗസ്ഥർ ഭരണപക്ഷത്തിന്റെ ഏജന്റുമാരെപ്പോലെ പ്രവർത്തിച്ചു. പരസ്യത്തിന്റെ പണം ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്നും അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നുണ്ട്.