
അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേൽ- ലെബനോൺ വെടിനിർത്തൽ ചർച്ച ഇന്ന് വാഷിങ്ടണ്ണിൽ നടക്കും. അമേരിക്കയും ഇറാനും തമ്മിൽ വ്യാഴാഴ്ച ജനീവയിലോ പാകിസ്താനിലോ തുടർചർച്ചകൾ നടക്കുമെന്ന് റിപ്പോർട്ടുകൾ. പശ്ചിമേഷ്യൻ സമാധാനത്തിനായി നാലിന നിർദ്ദേശങ്ങൾ മുന്നോട്ടുവച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്.
ഇസ്ലമാബാദിൽ നടന്ന ഇറാൻ-അമേരിക്ക വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടെങ്കിലും പാകിസ്താന്റെ മധ്യസ്ഥതയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അടുത്തയാഴ്ച താൽക്കാലിക വെടിനിർത്തൽ അവസാനിക്കാനിരിക്കെ ചർച്ച തുടരുന്നതിന് സാധ്യത തേടുകയാണ് ഇരു രാജ്യങ്ങളും. വ്യാഴാഴ്ച ഇസ്ലാമാബാദിലോ ജനീവയിലോ ചർച്ച നടത്താനാണ് നീക്കം. അതിനിടെ ഇറാന് സൈനിക പിന്തുണ നൽകുന്നുവെന്നാരോപിച്ച് ചൈനയ്‌ക്കെതിരെ 50 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കി. എന്നാൽ അത്തരമൊരു നടപടിയുണ്ടായാൽ ശക്തമായ പ്രതികാര നടപടികൾ സ്വീകരിക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.