മലയാളികളായ നാല് വിദ്യാർത്ഥികൾക്കൊപ്പമായിരുന്നു ആദിത്യൻ ഹോസ്റ്റൽ മുറിയിൽ താമസിച്ചിരുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് മറ്റ് വിദ്യാർത്ഥികൾ കോളേജിൽ നിന്നു തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കോളേജ് അധികൃതർ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം തിരുവനന്തപുരം കാച്ചാണിയിലെ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വെച്ചു. ബിടിഎൽ കോളേജിലെ അധ്യാപകനായ സന്ദീപ് പാണ്ഡെ ആദിത്യനെ നിരന്തരം മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബം ആരോപിക്കുന്നു.