ബംഗാളിൽ വലിയ തിരിച്ചടിയാണ് പാർട്ടിക്കുള്ളിൽ നിന്നും പോലും മമത നേരിടുന്നത്. നിലവിലെ സാഹചര്യം മുതലെടുത്ത് എം പിമാരെ റാഞ്ചാനുള്ള നീക്കം ബി ജെ പി ശക്തമാക്കിയെന്നാണ് സൂചന. അങ്ങനെയെങ്കിൽ പാർലമെൻ്റിലും തൃണമൂൽ ദുർബലമായേക്കുമെന്ന കണക്കുകൂട്ടലിലാണ് കളം മാറ്റി കളിക്കാനുള്ള മമതയുടെ പുതിയ നീക്കം. 20 എംപിമാർ പാർട്ടി വിടുമെന്നും എം പിമാർ ഉടൻ ദില്ലിയിലെത്തുമെന്ന റിപ്പോർട്ടുകളാണ് പിന്നിൽ ബി ജെ പി നീക്കമുണ്ടെന്ന് വ്യക്തമാക്കുന്നത്. ബി ജെ പി നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിക്കൊപ്പം ഇവർ ബി ജെ പി ദേശീയ അധ്യക്ഷനെ കാണുമെന്നാണ് പുറത്ത് വരുന്ന സൂചന.