ശിൽപ്പത്തിന്റെ കാല് പൊട്ടിയതിന്റെ പേരിൽ 2021 മുതൽ വീണ്ടും പാളി കടത്താൻ ശ്രമം തുടങ്ങിയെന്നാണ് പ്രത്യേക അന്വേഷണ സംഘം വിലയിരുത്തുന്നത്. ഏറെ നാളായി നീണ്ടുപോയ ഈ സംഭവവുമായി ബന്ധപ്പെട്ട ഫയലുകൾ വീണ്ടും സജീവമാകുന്നത് 2024 ലാണ്. 2024ൽ മുരാരിബാബു എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റ ശേഷമാണ് ഈ കേസിന്റെ ഫയൽ വീണ്ടും സജീവമായത് എന്നും വ്യക്തമാകുന്നു. ശിൽപ്പത്തിന് കേടുപാട് സംഭവിച്ചതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ് അന്വേഷണസംഘം.