ഗവ. പ്ലീഡര്‍ നിയമത്തില്‍ ആശങ്കയുണ്ടെന്നും ജിന്റോ ജോണ്‍ പറഞ്ഞു. ഏത് പാര്‍ട്ടിയില്‍ ഉള്ളവര്‍ക്കും യുഡിഎഫിലേക്ക് വരാന്‍ സ്വാതന്ത്ര്യമുണ്ട്. കെഎസ്‌യുക്കാരെ മര്‍ദ്ദിച്ചവര്‍ അഭിഭാഷകരായി എത്തുമ്പോള്‍ ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കണം. അങ്ങനെ അല്ലാത്തവര്‍ വരുമ്പോള്‍ ആശങ്കയുണ്ടാകും. കെഎസ്‌യുവിന്റെ ആവശ്യം ന്യായമാണ്. രാഷ്ട്രീയം പരസ്യമായി നിലപാട് പറയാനുള്ളതാണ്. അതുകൊണ്ടാണ് താൻ കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്. മുഖ്യമന്ത്രിയെ കാണാന്‍ ആര്‍ക്കും അവകാശമുണ്ട്. വി ഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. വി ഡി സതീശന്‍ സംഘപരിവാറിനെ പിന്തുണയ്ക്കുന്ന ആളാണെന്ന് കരുതാനാവില്ലെന്നും ജിന്റോ ജോണ്‍ കൂട്ടിച്ചേര്‍ത്തു.