2014 സെപ്റ്റംബർ 1 മുതൽ നിലവിലുള്ള ചട്ടപ്രകാരം ഇ.പി.എഫിനും ഇ.പി.എസിനും കണക്കാക്കുന്ന പരമാവധി ശമ്പളം 15,000 രൂപയാണ്. പുതിയ തീരുമാനത്തോടെ ഈ പരിധി 25,000 രൂപയായി ഉയരും.
നിലവിൽ 15,000 രൂപയുടെ 12 ശതമാനമായ 1,800 രൂപയാണ് ജീവനക്കാരൻ നിർബന്ധമായും പി.എഫിലേക്ക് അടയ്ക്കേണ്ടത്. ഇതേ തുക തൊഴിലുടമയും സംഭാവന ചെയ്യും. തൊഴിലുടമയുടെ വിഹിതത്തിൽ നിന്ന് 1,250 രൂപ (15,000 രൂപയുടെ 8.33 ശതമാനം) പെൻഷൻ ഫണ്ടിലേക്കും ശേഷിക്കുന്ന 550 രൂപ പി.എഫ്. അക്കൗണ്ടിലേക്കുമാണ് എത്തുന്നത്. ഇതോടെ പി.എഫ്. അക്കൗണ്ടിൽ ആകെ 2,350 രൂപ ക്രെഡിറ്റാകും.
ശമ്പളപരിധി 25,000 രൂപയായാൽ ജീവനക്കാരന്റെ മാസ പി.എഫ്. വിഹിതം 3,000 രൂപയാകും. തൊഴിലുടമയുടെ 3,000 രൂപയിൽ നിന്ന് 2,082 രൂപ പെൻഷൻ ഫണ്ടിലേക്കും ബാക്കി 918 രൂപ പി.എഫ്. അക്കൗണ്ടിലേക്കും നിക്ഷേപിക്കും. ഇതോടെ പി.എഫ്. അക്കൗണ്ടിൽ പ്രതിമാസം ആകെ 3,918 രൂപ ലഭിക്കും.