കൊച്ചി: സ്വർണക്കടത്ത് കേസിൽ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തു.
നിരവധി ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനും, തെളിവ് ശേഖരണത്തിനും ശേഷമാണ് ഇന്ന് വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തിയത്.
മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ഇന്ന് രാവിലെയാണ് ഇഡി ഉദ്യോഗസ്ഥർ ശിവശങ്കറെ കസ്റ്റഡിയിലെടുത്തത്. വഞ്ചിയൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ശിവശങ്കറിന് സമൻസ് നൽകിയതിന് ശേഷമാണ് ഇഡി കസ്റ്റഡിയിലെടുത്തത്.
തുടർന്ന് കൊച്ചിയിലെ ഓഫീസിലേക്ക് അദ്ദേഹത്തെ എത്തിച്ച ശേഷം തുടർ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൃത്യമായ നിയമനടപടികളിലൂടെ ശിവശങ്കറെ അറസ്റ്റ് ചെയ്യാമെന്ന് മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.