ന്യൂദൽഹി: കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയിൽ തീരുമാനം.
കോടിയേരിയുടെ മകൻ ബിനീഷിന്റെ പേരിലുള്ള കേസ് വ്യക്തിപരമായി നേരിടണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി നിർദേശിച്ചു.
മയക്കുമരുന്നു കേസിൽ നിരപരാധിത്വം തെളിയിക്കേണ്ടത് ബിനീഷാണ്.
കേസിന്റെ പേരിൽ സെക്രട്ടറി സ്ഥാനം ഒഴിയുന്നത് എതിരാളികളെ സഹായിക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തി.
കോടിയേരിക്കെതിരായ പ്രതിപക്ഷ പ്രചാരവേല ചെറുക്കുമെന്നും സിപിഎം വ്യക്തമാക്കി.
കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നും സിപിഎം വിലയിരുത്തി. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ കേന്ദ്ര കമ്മിറ്റിയിൽ ധാരണയായി.