ഇന്നലെ രാത്രി എട്ട് മണിയോടെ അക്ഷരയുടെ ഭർത്താവിനെ കാണാൻ സുഹൃത്ത് എത്തിയിരുന്നു. നാട്ടുകാരിൽ ചിലർ ഇയാളെ തടഞ്ഞു നിർത്തി മർദിക്കാൻ ശ്രമിച്ചു. യുവാവും അക്ഷരയും തമ്മിൽ അവിഹിതമുണ്ടെന്ന് ആരോപിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. ഇതിൽ മനംനൊന്താണ് അക്ഷര ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പറയുന്നു.
സംഭവത്തിന് പിന്നാലെ അക്ഷരയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഇന്ന് വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ വെള്ളറട പൊലീസ് കേസെടുത്തു.
അക്ഷരയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.