കൊച്ചി : ഫ്ളാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്നു വില്പ്പന നടത്തി വന്നിരുന്ന സംഘം പിടിയിൽ. തൃക്കാക്കാര മില്ലുപടിയിൽ വടകക്കെടുത്ത ഫ്ളാറ്റ് കേന്ദ്രീകരിച്ച് വിവധ ജില്ലകളിലെ ഐടി പ്രൊഫഷനലുകൾക്കും യുവാക്കൾക്കുമിടയിൽ മയക്കുമരുന്നു വില്പ്പന നടത്തി വന്നിരുന്ന സംഘമാണ് തൃക്കാക്കര പൊലീസിന്റേയും കൊച്ചി സിറ്റി ഡാൻസാഫ് ടീമിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്.
സംസ്ഥാനത്തിന്റെ പുറത്തുനിന്നും മയക്കുമരുന്ന് എത്തിച്ച് വിതരണം നടത്തി വന്നിരുന്ന കൊല്ലം സ്വദേശിയായ ആമിനാ മൻസിലിൽ ജിഹാദ് ബഷീർ(30) കൊല്ലം ഇടവെട്ടം സ്വദേശിനിയായ അനിലാ രവീന്ദ്രൻ(29), നോർത്ത് പറവൂർ പെരുമ്പടന്ന സ്വദേശി ഏർലിൻ ബേബി(25) എന്നിവരാണ് പിടിയിലായത്. ഇവരെ കൂടാതെ മയക്കു മരുന്നു ഉപയോഗിക്കുന്നതിനായി എത്തിയ നോർത്ത് പറവൂർ പെരുമ്പടന്ന സ്വദേശിനിയായ രമ്യ വിമൽ(23), മനക്കപടി സ്വദേശി അർജിത്ത് ഏയ്ഞ്ചൽ(24), ഗുരുവായൂർ തൈക്കാട് സ്വദേശി അജ്മൽ യൂസഫ്(24),നോർത്ത് പറവൂർ സ്വദേശി അരുൺ ജോസഫ്(24), എന്നിവരും പിടിയിലായി.
2.5 ഗ്രാം ങഉങഅ യും, LSD സ്റ്റാമ്പും, ഹാഷ് ഓയിൽ, ഹാഷിഷ് എന്നിവ പിടിയിലാകുമ്പോൾ ഇവരുടെ കൈവശം ഉണ്ടായിരുന്നു. കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി നാർകോട്ടിക് അസിസ്റ്റന്റ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം ഡാൻസാഫ് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.
മയക്കുമരുന്ന് മാഫിയയെ കുറിച്ചുള്ള വിവരങ്ങൾ 9995966666 എന്ന വാട്സ് ഫോർമാറ്റിലെ യോദ്ധാവ് ആപ്പിലേക്കു വീഡിയോ, ഓഡിയോ ആയോ നാർകോട്ടിക് സെൽ പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ 9497990065 നമ്പറിലേക്കോ, 9497980430 എന്ന ഡാൻസാഫ് നമ്പറിലേക്കോ അറിയിക്കണമെന്നും അവരുടെ വിവരങ്ങൾ രഹസ്യമായിരിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.