ഇറ്റലിയില്‍ നിന്ന് അമൃത്‍സറിലെത്തിയ 125 യാത്രക്കാര്‍ക്ക് കോവിഡ്

ഇറ്റലിയില്‍ നിന്ന് അമൃത്‍സറിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ 125 യാത്രക്കാര്‍ക്ക് കോവിഡ്.  വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 
അതേസമയം, രാജ്യത്ത് കോവിഡ് ഉഗ്രവ്യാപനം. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിന് അടുത്തെത്തി. വൈറസിന്റെ വ്യാപന ശേഷി ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്കായ 2.69 ആയി. രാജ്യത്ത് ഒമിക്രോൺ കേസുകൾ 2500 കടന്നു. 5 നിയമസഭ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ കോവിഡ് സാഹചര്യം ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ തിരഞ്ഞെടുപ്പ് കമ്മിഷനുമായി ചർച്ച ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 6.43 ശതമാനമായി ഉയർന്നു.  മഹാരാഷ്ട്ര, ബംഗാൾ, ഡൽഹി സംസ്ഥാനങ്ങളിലാണ് രോഗബാധ അതിവേഗം ഉയരുന്നത്. ഡൽഹിയിൽ ഇന്നും കേസുകൾ വൻ തോതിൽ ഉയരുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ അറിയിച്ചു
8 ദിവസത്തിനിടെ പ്രതിദിന കേസുകൾ 6 മടങ്ങ് വർധിച്ചു. കോവിഡ് സ്ഥിരീകരിച്ച ഓരോ 10 പേരിൽ നിന്ന് 26 പേരിലേക്ക് രോഗം പടരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. നഗരങ്ങളിലാണ് കേസുകൾ കൂടുതലും റിപ്പോർട്ട് ചെയ്യുന്നത്. കേസുകൾ വർധിക്കുമ്പോഴും മരണസംഖ്യയിലും ചികിത്സ തേടുന്നവരുടെ എണ്ണത്തിലും രണ്ടാം തരംഗത്തെ അപേക്ഷിച്ച് കുറവുണ്ടാകുന്നത് ആശ്വാസകരമാണ്. ഇന്നലെ 325 പേർ രോഗം ബാധിച്ച് മരിച്ചു. അതേസമയം രാജ്യത്ത് ഒമിക്രോൺ കേസുകളും ക്രമാതീതമായി ഉയരുകയാണ്. ആകെ കേസുകൾ കേസുകൾ 2630 ആയി. 797 കേസുകളുമായി മഹാരാഷ്ട്രയാണ് മുന്നിൽ. ഡൽഹിയിൽ 465 കേസുകൾ. പട്ടികയിൽ കേരളം നാലാമതാണ്. 995 ഒമിക്രോൺ ബാധിതർ ഇതുവരെ രോഗമുക്തരായി.
أحدث أقدم