കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നും അന്തേവാസി ചാടിപ്പോടിയി. മലപ്പുറം വണ്ടൂര്‍ സ്വദേശിയാണ് രക്ഷപ്പെട്ടത്. ബാത്ത്റൂമിന്റെ വെന്റിലേഷന് തകര്‍ത്താണ് ഇയാള്‍ രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
അടുത്തിടെ ഇവിടെ നിന്നും രണ്ട് പേര് രക്ഷപ്പെട്ടിരുന്നു. ഇതിന് പിറകെയാണ് ഒരാള്‍ കൂടി ചാടിപ്പോയിരിക്കുന്ന്ത്. അന്തേവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഒരു യുവതി കൊല്ലപ്പെട്ടിരുന്നു. ഇതേ വാർഡിലെ അന്തേവാസിയായ സ്ത്രീ ഭിത്തി തുരന്നാണ് പുറത്ത് ചാടിയത്. അഞ്ചാം വാർഡിലെ പത്താം സെല്ലിലായിരുന്നു കൊലപാതകം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ടാണ് സുരക്ഷ ജീവനക്കാരുടെ കുറവ് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വരുന്നത്. മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ കടുത്ത മനുഷ്യാവകാശലംഘനമെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. അശ്രദ്ധമായാണ് ജീവനക്കാർ ജോലി ചെയുന്നത്. ആവശ്യത്തിന് ജീവനക്കാരില്ല എന്നും റിപ്പോർട്ടിൽ പറയുന്നു അതാണ് അന്തേവാസിയായ സ്ത്രീയുടെ മരണത്തിന് കാരണമായതെന്ന് റിപ്പോർട്ടിലുണ്ട്. ബുധനാഴ്ച വൈകീട്ട് ആറിനും ആറരക്കും ഇടയിലാണ് അന്തേവാസി മരിച്ചത്.
അതേസമയം കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ കടുത്ത മനുഷ്യാവകാശലംഘനമെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. അശ്രദ്ധമായാണ് ജീവനക്കാർ ജോലി ചെയുന്നത്. ആവശ്യത്തിന് ജീവനക്കാരില്ല എന്നും റിപ്പോർട്ടിൽ പറയുന്നു അതാണ് അന്തേവാസിയായ സ്ത്രീയുടെ മരണത്തിന് കാരണമായതെന്ന് റിപ്പോർട്ടിലുണ്ട്. ബുധനാഴ്ച വൈകീട്ട് ആറിനും ആറരക്കും ഇടയിലാണ് അന്തേവാസി മരിച്ചത്.
ആവശ്യത്തിന് ജീവനക്കാരുണ്ടായിരുന്നെങ്കില്‍ കൊലപാതകം തടയാമായിരുന്നെന്ന് റിപ്പോർട്ടിലുണ്ട്. അന്തേവാസികൾക്ക് ആവശ്യമായ ചികിത്സ കിട്ടുന്നില്ല. കെട്ടിടങ്ങള്‍ ഉള്‍പ്പെടെ ശോച്യാവസ്ഥയിലാണ്. മൂന്നു വർഷം കഴിഞ്ഞാൽ ജീവനക്കാർക്ക് സ്ഥലംമാറ്റം നൽകാനും അധികൃതർ മടിക്കുകയാണ്.