വിദേശ രാജ്യങ്ങളിൽ നിന്ന് ബഹ്റൈനിൽ സന്ദർശനത്തിനെത്തുന്നവരുടെ എണ്ണം കൂടുന്നു


 ബഹ്റെെൻ: കൊവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ കർശന നിർദ്ദേശങ്ങൾ ആണ് രാജ്യത്തെ ജനങ്ങൾക്ക് ബഹ്റെെൻ നൽകിയിരുന്നത്. രണ്ട് വർഷത്തിന് ശേഷം ഇപ്പോൾ ബഹ്റൈനിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് ആണ്. മലയാളികൾ ഉൾപ്പടെയുള്ള ആളുകൾ ഇപ്പോൾ ബഹ്റെെനിലേക്ക് വരുന്നുണ്ട്. കൂടാതെ മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും സഞ്ചാരികൾ എത്തുന്നുണ്ട്. നാട്ടിലെ സ്ക്കൂളിൽ മധ്യവേനൽ അവധി, പെരുന്നാൾ അവധി, റമദാൻ അവധി എന്നിവ പ്രമാണിച്ച് നിരവധി അവധികൾ വന്ന സാഹചര്യത്തിൽ ആണ് ഇത്രയും ആളുകൾ ബഹ്റെെനിലേക്ക് എത്തിയത്. കുടുംബത്തോടൊപ്പം ബഹ്റെെനിലേക്ക് അവധി ആഘേഷിക്കാൻ എത്തുന്നവരുടെ എണ്ണവും കൂടുതൽ ആണ്. ബഹ്റെെനിൽ ഇപ്പോൾ നല്ല കാലാവസ്ഥയാണ്. ചൂട് രൂക്ഷമാകാത്ത സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ വീണ്ടും സഞ്ചാരികളുടെ ഒഴുക്ക് കൂടും എന്നാണ് പ്രതീക്ഷിക്കുന്നത്. ബഹ്റെെനിൽ ഏകദേശം 400ഓളം ട്രാവൽ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടെന്ന് മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. പലരും നാട്ടിൽ നിന്നും പല പരിപാടികൾക്ക് വേണ്ടി അതിഥികളെ കൊണ്ടുവരുന്നുണ്ട്. ആഘോഷപരിപാടികൾക്ക് വേണ്ടിയാണ് ഇവരെ കൊണ്ടുവരുന്നത്. അടുത്ത ദിവസങ്ങളിൽ ഇത്തരത്തിൽ നിരവധി പരിപാടികൾക്ക് വേണ്ടി പലരും ബഹ്റെെനിൽ എത്തുന്നുണ്ട്. കൊവിഡ് തുടങ്ങുന്നതിന് മുമ്പുള്ള സ്ഥിതിയാണ് ഇപ്പോൾ രാജ്യത്ത് ഉള്ളത്. രാജ്യത്തെ ട്രാവൽ ഏജന്‍റുമാരും ഹോട്ടലുകളും എല്ലാം വലിയ ആഹ്ലാദത്തിലാണ്. ഇ വിസ അടുത്ത കാലത്താണ് അനുവദിച്ച് തുടങ്ങിയത്. നിരവധി പേർ ഇ-വിസയിൽ ഇപ്പോൾ ബഹ്റെെനിൽ എത്തി തുടങ്ങിയിട്ടുണ്ട്. ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസക്കാണ് ഇപ്പോൾ കൂടുതൽ ആളുകൾ ഉള്ളത്. മൂന്ന് മാസം തുടർച്ചയായി രാജ്യത്ത് താമസിക്കാൻ സാധിക്കും. ഇ-വിസ എടുക്കുന്നതിലൂടെ വലിയ ലാഭം ആണ് ഉണ്ടാകുന്നത്. അത് കൊണ്ട് തന്നെ പലരും ഈ വിസയിൽ രാജ്യത്തേക്ക് വരാൻ ആണ് ശ്രമിക്കുന്നത്. കൊവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങിയ പലരും ഇപ്പോഴും വിസിറ്റ് വിസയിൽ ബഹ്റെെനിലേക്ക് വന്നു തുടങ്ങി. ആദ്യ കാലത്തെ പോലെ അല്ല, ഇപ്പോൾ വിസക്ക് അപേക്ഷിച്ചാൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വിസ ലഭിക്കുന്നുണ്ട്. ഇവിടെ എത്തി ജോലി ലഭിക്കുകയാണെങ്കിൽ അവർക്ക് വിസിറ്റ് വിസമാറി തൊഴിൽ വിസയിലേക്ക് മാറാൻ സാധിക്കും.
Previous Post Next Post