കാട്ടാനകളുടെ ഭീഷണി ഏറ്റില്ല; സനലും സോമിനിയും എസ്എസ്എൽസി കടന്നു

 


പത്തനംതിട്ട: അട്ടത്തോട് പ്ലാപ്പള്ളി ആദിവാസി കോളനിക്കും ഇനി അഭിമാനിക്കാം. പ്രതിസന്ധികളെ അവഗണിച്ചു് പത്താം ക്ലാസ് പൂർത്തിയാക്കി രണ്ടു കുട്ടികളാണ് ഇവിടെ നിന്നും പരീക്ഷ എഴുതി വിജയിച്ചത്. പരീക്ഷ തലേന്നും കട്ടാനകളുടെ ഇടി മുഴക്ക ഗർജനം കേട്ടാണ് വീട്ടിനുള്ളിൽ കഴിഞ്ഞത്. എന്നിട്ടും മന സാന്നിധ്യം വെടിയാതെ പരീക്ഷ എഴുതി, ഇപ്പോൾ ഫലം വന്നപ്പോൾ പ്ലാപ്പള്ളി ആദിവാസി ഊരിലെ സനൽ ശശീന്ദ്രനും സോമിനി മനോജിനും മിന്നും വിജയം.ആനക്കാട്ടിലൂടെ വേണം ഇവർക്ക് സ്കൂളിലേക്ക് പോകേണ്ടത്.എസ്എസ്എൽസി പരീക്ഷ എഴുതാനും കാടു കടന്നാണ് ആങ്ങമൂഴിയിലെ സ്കൂളിൽ പോയത്. എന്നിട്ടും തിളർക്കമാർന്ന വിജയം നേടി ഇരുവരും പ്ലാപ്പള്ളി ആദിവാസി ഊരിലെ ആദ്യ എസ്എസ്എൽസി വിജയികകളായി . പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനു സമീപം ആണ് ഇവർ താമസിക്കുന്നത്. ഏതാണ്ട് 5 വർഷം മുൻപാണ് ഇരുവരുടെയും മാതാപിതാക്കൾ ഇവിടം താവളം ആ ക്കുന്നത്. കാട്ടാനകളുടെ നിരന്തരമായ ഭീഷണി നേരിടുന്ന പ്രദേശം കൂടിയാണ് പ്ലാപ്പള്ളി.


നിരവധി പ്രാവശ്യം ഇവിടെ ഉണ്ടായ കാട്ടാനകളുടെ ആക്രമണത്തിൽ ഇവർ താമസിക്കുന്ന ഷെഡുകൾ തകരുകയും പഠിക്കുന്ന പുസ്തകങ്ങൾ അടക്കം നഷ്ടപ്പെടുകയും ചെയ്തിരുന്നു. മലമ്പണ്ടാരവിഭാഗത്തിൽപ്പെട്ട ഇരുവരുടെയും കുടുംബം ചോർന്ന് ഒലിക്കുന്ന ഷെഡ്ഡുകളിലാണ് ഇപ്പോഴും താമസം. വനപാലകരുടെയും സമീപ സ്കൂളുകളിലെ അധ്യാപകരുടെയും നിരന്തര സമ്മർദത്തെ തുടർന്നാണ് ഇടയ്ക്കു വച്ച് പഠനം നിർത്താതിരുന്നത്. 8ാം ക്ലാസ് മുതൽ ഇവർ ആങ്ങമൂഴി എസ്.എ.വി ഹൈ സ്‌കൂളിൽ പഠിക്കുന്നത്‌ . സ്കൂൾ അധികൃതർ ഒരുക്കിയ വാഹനത്തിലാണ് ഇവിടേക്ക് കുട്ടികൾ എത്തുന്നത്.

പരീക്ഷ എഴുതാൻ കൃത്യമായി സ്കൂളിൽ എത്താൻ സ്കൂൾ ജീവനക്കാരെ നിയോഗിച്ചിരുന്നു. പരീക്ഷ വിജയവിവരം സ്കൂൾ അധികൃതർ ഇരുവരെയും അറിയിക്കുകയായിരുന്നു. അധ്യാപകരായ ക്രിസ്റ്റീന സൈമൺ, ടി ബാബു, ഒഎസ് ജോൺസൺ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ അധികൃതരും പ്ലാപ്പള്ളി സ്റ്റേഷൻ ഇൻ–ചാർജ് വിഎൻ അജയന്റെ നേതൃത്വത്തിൽ വനപാലകരും ഊരിൽ നേരിട്ടെത്തി ഇരുവരെയും അനുമോദിച്ചു തുടർ പഠനത്തിനുള്ള ഒരുക്കത്തിലാണ് സനൽ ശശീന്ദ്രനും സോമിനി മനോജും.



ആനക്കാട്ടിലൂടെ വേണം ഇവർക്ക് സ്കൂളിലേക്ക് പോകേണ്ടത്.എസ്എസ്എൽസി പരീക്ഷ എഴുതാനും കാടു കടന്നാണ് ആങ്ങമൂഴിയിലെ സ്കൂളിൽ പോയത്. എന്നിട്ടും തിളർക്കമാർന്ന വിജയം നേടി ഇരുവരും പ്ലാപ്പള്ളി ആദിവാസി ഊരിലെ ആദ്യ എസ്എസ്എൽസി വിജയികകളായി . പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനു സമീപം ആണ് ഇവർ താമസിക്കുന്നത്. ഏതാണ്ട് 5 വർഷം മുൻപാണ് ഇരുവരുടെയും മാതാപിതാക്കൾ ഇവിടം താവളം ആ ക്കുന്നത്. കാട്ടാനകളുടെ നിരന്തരമായ ഭീഷണി നേരിടുന്ന പ്രദേശം കൂടിയാണ് പ്ലാപ്പള്ളി.

നിരവധി പ്രാവശ്യം ഇവിടെ ഉണ്ടായ കാട്ടാനകളുടെ ആക്രമണത്തിൽ ഇവർ താമസിക്കുന്ന ഷെഡുകൾ തകരുകയും പഠിക്കുന്ന പുസ്തകങ്ങൾ അടക്കം നഷ്ടപ്പെടുകയും ചെയ്തിരുന്നു. മലമ്പണ്ടാരവിഭാഗത്തിൽപ്പെട്ട ഇരുവരുടെയും കുടുംബം ചോർന്ന് ഒലിക്കുന്ന ഷെഡ്ഡുകളിലാണ് ഇപ്പോഴും താമസം. വനപാലകരുടെയും സമീപ സ്കൂളുകളിലെ അധ്യാപകരുടെയും നിരന്തര സമ്മർദത്തെ തുടർന്നാണ് ഇടയ്ക്കു വച്ച് പഠനം നിർത്താതിരുന്നത്. 8ാം ക്ലാസ് മുതൽ ഇവർ ആങ്ങമൂഴി എസ്.എ.വി ഹൈ സ്‌കൂളിൽ പഠിക്കുന്നത്‌ . സ്കൂൾ അധികൃതർ ഒരുക്കിയ വാഹനത്തിലാണ് ഇവിടേക്ക് കുട്ടികൾ എത്തുന്നത്.

പരീക്ഷ എഴുതാൻ കൃത്യമായി സ്കൂളിൽ എത്താൻ സ്കൂൾ ജീവനക്കാരെ നിയോഗിച്ചിരുന്നു. പരീക്ഷ വിജയവിവരം സ്കൂൾ അധികൃതർ ഇരുവരെയും അറിയിക്കുകയായിരുന്നു. അധ്യാപകരായ ക്രിസ്റ്റീന സൈമൺ, ടി ബാബു, ഒഎസ് ജോൺസൺ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ അധികൃതരും പ്ലാപ്പള്ളി സ്റ്റേഷൻ ഇൻ–ചാർജ് വിഎൻ അജയന്റെ നേതൃത്വത്തിൽ വനപാലകരും ഊരിൽ നേരിട്ടെത്തി ഇരുവരെയും അനുമോദിച്ചു തുടർ പഠനത്തിനുള്ള ഒരുക്കത്തിലാണ് സനൽ ശശീന്ദ്രനും സോമിനി മനോജും.

സമീപ നഗരങ്ങളിലെ വാര്‍ത്ത

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
കമന്റ് ചെയ്യൂ
Web Title : pathanamthitta plappally adivasi colony native sanal and somini passed sslc
Malayalam News from Samayam Malayalam, TIL Network

ഇന്നത്തെ താപനില

28 C
H 31 / L 26Partly Cloudy

പ്രധാനപ്പെട്ട ന്യൂസ് അപ്ഡേറ്റുകള്‍ ദിവസവും അറിയണോ?

Previous Post Next Post