ബഹ്റെെനിൽ ചൂട് കൂടുന്നു; ആരോ​ഗ്യ കാര്യത്തിൽ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ


 ബഹ്റെെൻ: ബഹ്റെെനിൽ ചൂട് കൂടുകയാണ്. പകൽ സമയത്ത് പുറത്തിറങ്ങുന്നതിന് കർശന നിയന്ത്രണം ആണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. പകൽ പുറത്തിറങ്ങി നടക്കാൻ കഴിയാത്തവിധം കഠിനമായ ചൂട് ആണ് ഇപ്പോൾ അനുഭവപ്പെടുന്നത്. 45 ഡിഗ്രി വരെയാണ് കഴിഞ്ഞ ദിവസം ബഹ്റെെനിൽ രേഖപ്പെടുത്തിയ ചൂട്. ജൂലൈ ഒന്നുമുതൽ ചൂടിൽ നിന്നും തൊഴിലാളികൾക്ക് സംരക്ഷണം നൽകാൻ രണ്ടു മാസത്തേക്ക് ഉച്ച സമയത്തുള്ള ജോലിക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചക്ക് 12 മുതൽ വൈകീട്ട് നാലുവരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യാൻ അനുവദിക്കില്ല.

ആയിരക്കണക്കിന് തൊഴിലാളികൾക്ക് ആണ് സർക്കാറിന്റെ പുതിയ തീരുമാനം ബാധകമാകുക. ചൂട് കൂടുന്നത് കാരണം പലർക്കും വലിയ ആരോഗ്യ പ്രശ്നങ്ങൾ ആണ് ഉണ്ടാകുന്നത്. കൃത്യമായ ആരോഗ്യ സംരക്ഷണം ഈ സമയത്ത് ആവശ്യമാണെന്ന് സർക്കാർ പറയുന്നു. ചൂട് ഏറ്റവും കൂടി നിൽക്കുന്ന സമയത്താണ് ഇപ്പോൾ ഉള്ളത്. രാവിലെ 11 മുതൽ ഉച്ച കഴിഞ്ഞ് മൂന്ന് വരെയുള്ള സമയമാണ് കൂടുതൽ സൂക്ഷിക്കേണ്ടത്. ആവശ്യമായ മുൻകരുതൽ നടപടികൾ പുറം ജോലി ചെയ്യുന്നവർ സ്വീകരിക്കണം. ഉച്ച വിശ്രമ സമയം തൊഴിലാളികൾക്ക് അനുവദിച്ചില്ലെങ്കിൽ പരാതി നൽകണം എന്ന് സർക്കാർ അധികൃതർ പറയുന്നു.

ധാരളം വെള്ളം കുടിക്കണം. കടുത്ത ചൂടിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുമ്പോൾ ശരീരത്തിൽ ജലാംശം നഷ്ടപ്പെടും. അതിനാൽ ഇടക്കിടെ വെള്ളം കുടിക്കണം. രണ്ടു ലിറ്റർ വെള്ളമെങ്കിലും ദിവസവും കുടിക്കണം. ഇത് ഒരുപരിതിവരെ അസുഖങ്ങൾ തടയാൻ സാധിക്കും. കൂടുതൽ വെള്ളം കുടിക്കന്നതിലൂടെ വലിയ പ്രശ്നങ്ങൾ ഒരു പരിധിവരെ തടയാൻ സാധിക്കും.

Previous Post Next Post