രക്ഷാ ബന്ധന്‍ ആഘോഷിച്ച് അബുദാബി ബാപ്‌സ് ഹിന്ദു ക്ഷേത്രം; ചടങ്ങില്‍ അയ്യാരത്തോളം പേര്‍ക്ക് രാഖി കെട്ടി


അബുദാബി: സഹോദരീ സഹോദരന്‍മാര്‍ക്കിടയിലെ കരുതലും സ്‌നേഹവും പ്രഖ്യാപിച്ച് അബുദാബി ബാപ്‌സ് ഹിന്ദു ക്ഷേത്രത്തില്‍ നടന്ന രക്ഷാ ബന്ധന്‍ ആഘോഷത്തില്‍ അയ്യായിരത്തോളം പേര്‍ക്ക് രാഖി സമ്മാനിച്ചു. ഇതിനായി ബാപ്‌സ് ഹിന്ദു ക്ഷേത്രവുമായി ബന്ധപ്പെട്ട വനിതാ കൂട്ടായ്മയിലെ അംഗങ്ങള്‍ സ്വന്തം കൈകള്‍ കൊണ്ടുണ്ടാക്കിയ രാഖികളാണ് പ്രവാസികളായ വിദ്യാര്‍ഥികളും ജോലിക്കാരും ഉള്‍പ്പെടെയുള്ളവരുടെ കൈകളില്‍ ബന്ധിച്ചത്.

ഇതുമായി ബന്ധപ്പെട്ട് ക്ഷേത്ര പരിസരത്ത് പ്രത്യേക പ്രാര്‍ഥനാ ചടങ്ങും സംഘടിപ്പിച്ചിരുന്നു. ക്ഷേത്രത്തിലെ മുഖ്യ പൂജാരി സ്വാമി ബ്രഹ്മവിഹാരി ദാസിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അയ്യായിരത്തോളം പേര്‍ പങ്കെടുത്തു. വിവിധ സ്ഥാപനങ്ങളില്‍ പഠുക്കുന്നവരും കമ്പനികളില്‍ ജോലി ചെയ്യുന്നവരും ഉള്‍പ്പെടെയുള്ളവരാണ് ചടങ്ങില്‍ പങ്കെടുത്തത്. സ്വന്തം കുടുംബങ്ങളില്‍ നിന്ന് മാറിത്താമസിക്കുന്ന ഇവര്‍ക്ക് സന്തോഷത്തിന്റെ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് രക്ഷാ ബന്ധന്‍ ഉല്‍സവം നടന്നത്.

ഇതുമായി ബന്ധപ്പെട്ട് ക്ഷേത്ര പരിസരത്ത് പ്രത്യേക പ്രാര്‍ഥനാ ചടങ്ങും സംഘടിപ്പിച്ചിരുന്നു. ക്ഷേത്രത്തിലെ മുഖ്യ പൂജാരി സ്വാമി ബ്രഹ്മവിഹാരി ദാസിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അയ്യായിരത്തോളം പേര്‍ പങ്കെടുത്തു. വിവിധ സ്ഥാപനങ്ങളില്‍ പഠുക്കുന്നവരും കമ്പനികളില്‍ ജോലി ചെയ്യുന്നവരും ഉള്‍പ്പെടെയുള്ളവരാണ് ചടങ്ങില്‍ പങ്കെടുത്തത്. സ്വന്തം കുടുംബങ്ങളില്‍ നിന്ന് മാറിത്താമസിക്കുന്ന ഇവര്‍ക്ക് സന്തോഷത്തിന്റെ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് രക്ഷാ ബന്ധന്‍ ഉല്‍സവം നടന്നത്.

ഇന്ത്യയിലുള്ള മഹന്ത് സ്വാമി മഹാരാജിന്റെ വീഡിയോ സന്ദേശവും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ജനങ്ങള്‍ക്കിടയില്‍ സാഹോദര്യവും സൗഹാര്‍ദ്ദവും വളരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. സ്‌നേഹത്തിന്റെയും സമത്വത്തിന്റെയും ദൈവികതയുടെയും മുഹൂര്‍ത്തമാണിതെന്ന് ചടങ്ങില്‍ സംസാരിച്ച സ്വാമി ബ്രഹ്മവിഹാരിദാസ് പറഞ്ഞു. സഹോദരങ്ങള്‍ക്കായി സ്വന്തം കൈകൊണ്ട് ഉണ്ടാക്കിയ രാഖികളാണ് സഹോദരിമാര്‍ സമ്മാനിച്ചത്. അതേപോലെ സ്‌നേഹത്തിന്റെ കരങ്ങള്‍ കൊണ്ടാണ് ക്ഷേത്രത്തിന്റെ നിര്‍മാണവും പുരോഗമിക്കുന്നത്. അതിന് എല്ലാ പിന്തുണയും നല്‍കുന്ന രാജ്യത്തിനും അതിന്റെ ഭരമാധികാരികള്‍ക്കും നല്ലതുവരട്ടെ എന്ന് അദ്ദേഹം പ്രാര്‍ഥിച്ചു.
തുടര്‍ന്ന് ക്ഷേത്ര നിര്‍മാണത്തിന്റെ ഭാഗമായുള്ള ശിലാ സ്ഥാപന്‍ ചടങ്ങില്‍ കൂടി പങ്കെടുത്താണ് വിശ്വാസികള്‍ മടങ്ങിയത്. മന്ത്രങ്ങളുടെ അകമ്പടിയോടെ ഓരോരുത്തരും ക്ഷേത്രഭിത്തിക്കായുള്ള ഇഷ്ടികകള്‍ അടുക്കിവച്ചു. ഇവര്‍ക്കായി ഭക്ഷണവും മറ്റ് സൗകര്യങ്ങളും സംഘാടകര്‍ ഒരുക്കിയിരുന്നു.
أحدث أقدم